കാലിഫോര്‍ണിയയിലെ പുതിയ മണ്ഡല ഭൂപടം തടയാന്‍ നീക്കവുമായി അമേരിക്കന്‍ നീതിന്യായ വകുപ്പ്

കാലിഫോര്‍ണിയയിലെ പുതിയ മണ്ഡല ഭൂപടം തടയാന്‍ നീക്കവുമായി അമേരിക്കന്‍ നീതിന്യായ വകുപ്പ്


കാലിഫോര്‍ണിയയില്‍ വോട്ടര്‍മാര്‍ കഴിഞ്ഞ വാരം അംഗീകരിച്ച പുതിയ കോണ്‍ഗ്രഷണല്‍ മണ്ഡല ഭൂപടം നടപ്പാക്കുന്നത് തടയാന്‍ ട്രംപ് ഭരണകൂടം നീതിന്യായ വകുപ്പ് വഴി രംഗത്തെത്തി. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി അഞ്ച് പുതിയ ഹൗസ് സീറ്റുകള്‍ ഉണ്ടാകുന്ന ഭൂപടത്തിന് എതിരെയാണ് നീക്കം.

കാലിഫോര്‍ണിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാണ് വ്യാഴാഴ്ച നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചത്. ടെക്‌സസിലെയും മറ്റ് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കന്‍ വ്യവസ്ഥകള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതാക്കള്‍, പുതിയ മണ്ഡല നിര്‍ദ്ദേശത്തിന് പ്രചാരണം നടത്തിയിരുന്നു.

'ഇത് തുറന്ന അധികാര പിടിച്ചുപറി കൂടിയാണ്. പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന നീക്കമാണിത്,' എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ വിലയിരുത്തല്‍. ന്യൂസം നടത്തുന്ന ശ്രമം ഒരു പാര്‍ട്ടിയുടെ ആധിപത്യം ഉറപ്പിച്ചും ലക്ഷക്കണക്കിന് കാലിഫോര്‍ണിയക്കാരുടെ ശബ്ദം ചെറുക്കാനും വേണ്ടിയുള്ള താണെന്നായിരുന്നു അവരുടെ ആരോപണം.

2019ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 'പാര്‍ട്ടിസാന്‍ ജെറിയ്മാന്‍ഡറിംഗ് '  കേസുകളില്‍
(ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി മണ്ഡലങ്ങളുടെ അതിരുകള്‍ മാറ്റിവരയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍. ) ഫെഡറല്‍ കോടതികള്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തില്‍, പുതിയ മണ്ഡല ഭൂപടം 14ാം ഭരണഘടന ഭേദഗതിയിലും വോട്ടിംഗ് റൈറ്റ്‌സ് ആക്റ്റിലും വരുന്ന സംരക്ഷണങ്ങള്‍ ലംഘിക്കുന്നുവെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം. ലാറ്റിനോ വോട്ടര്‍മാരുടെ വിതരണത്തെ ആസ്പദമാക്കി മണ്ഡലങ്ങള്‍ രൂപീകരിച്ചുവെന്ന പ്രമേയങ്ങള്‍ ഈ വാദത്തിനായി ഉദ്ധരിക്കപ്പെടുന്നു.

'ജാതിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപകരണം ആക്കാന്‍ പാടില്ല. എന്നാല്‍ കാലിഫോര്‍ണിയയിലെ പുതിയ പ്രമേയം അതാണ് ചെയ്തിരിക്കുന്നത്,' എന്നാണ് നീതിന്യായ വകുപ്പിന്റെ നിഷ്പക്ഷ വിലയിരുത്തല്‍.
വോട്ടിംഗ് റൈറ്റ്‌സ് ആക്റ്റിന്റെ വ്യവസ്ഥകളും ഭരണഘടനയുടെ മാനദണ്ഡങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് അടുത്തിടെ സുപ്രീംകോടതിയില്‍ നടന്ന ലൂയിസിയാന വി. കാലൈസ് കേസില്‍ കേന്ദ്രീകരിക്കപ്പെട്ടത്. ചില കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ ജാതിയടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് പ്രകടിപ്പിച്ചിരുന്നു.
പുതിയ മണ്ഡലപടത്തിന് കോടതി സംരക്ഷണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ന്യൂസം സര്‍ക്കാരിന്റെ വക്താവ് ബ്രാന്‍ഡണ്‍ റിച്ചാര്‍ഡ്‌സ് രംഗത്തെത്തി. 'വോട്ടെടുപ്പില്‍ തോറ്റവര്‍ കോടതിയിലും തോല്‍ക്കും,' എന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച നടത്തിയ വോട്ടെടുപ്പില്‍ വോട്ടര്‍മാര്‍ ഭൂരിപക്ഷം നല്‍കി പുതിയ ഭൂപടം അംഗീകരിച്ചതോടെ അടുത്ത ദിവസം തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹര്‍ജി നല്‍കി. ട്രംപ് ഭരണകൂടം ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ അനുകൂല മണ്ഡലങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിച്ചതിന് മറുപടിയായി, കാലിഫോര്‍ണിയയില്‍ സ്വതന്ത്ര റീഡിസ്ട്രിക്റ്റിംഗ് കമ്മീഷനെ മറികടന്നാണ് ഡെമോക്രാറ്റുകള്‍ പുതിയ ബില്‍ കൊണ്ടുവന്നത്.

ഇതേപോലെ തന്നെ, വെര്‍ജീനിയയിലും മേരിലാന്‍ഡിലുമുളള ഡെമോക്രാറ്റുകള്‍ പുതിയ മണ്ഡല നിര്‍ദ്ദേശങ്ങള്‍ക്കായി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ഡിഒജെയുടെ സിവില്‍ റൈറ്റ്‌സ് വിഭാഗം മേധാവി ഹര്‍മീത് ധില്ലോണ്‍ (മുന്‍കാലിഫോര്‍ണിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് ചെയര്‍) നിഷ്പക്ഷതപാലിച്ച് സ്വയം വിട്ടുനില്‍ക്കുകയാണെന്ന് ബോണ്ടി അറിയിച്ചു.