എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയതിനെതിരെ യു എസ്

എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയതിനെതിരെ യു എസ്


വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും. ഡിജിറ്റല്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന്‍ എക്‌സിനു 120 മില്യണ്‍ യൂറോ പിഴ ഇട്ട സംഭവത്തിലാണ് അമേരിക്ക ശക്തമായി രംഗത്തെത്തിയത്.

സെന്‍സര്‍ഷിപ്പ് വഴി അമേരിക്കന്‍ കമ്പനികളെ ആക്രമിക്കരുതെന്നായിരുന്നു വാന്‍സിന്റെ പ്രതികരണം. യൂറോപ്യന്‍ യൂണിയന്‍ എക്‌സിനെതിരെ പിഴ ഈടാക്കിയത് ഒരു കമ്പനിക്കെതിരായ നിലപാടാണെന്നു പറയാന്‍ കഴിയില്ലെന്നും ഇത് അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ ഐ ടി കമ്പനികള്‍ക്കും എതിരെയുള്ള വിദേശ സര്‍ക്കാരുകളുടെ ആക്രമണമെന്നായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.

യൂറോപ്യന്‍ യൂണിയന്‍ അവരുടെ കമ്മീഷന്‍ ഡിജിറ്റല്‍ സര്‍വീസ് ആക്ട് പ്രകാരം ചുമത്തിയ ആദ്യ പിഴയായിരുന്നു എക്‌സിനെതിരെ ചുമത്തിയ 120 ബില്യണ്‍ യൂറോ. ഡിജിറ്റല്‍ സര്‍വീസ് ആക്ട് ലംഘിച്ചു എന്നതാണ് എക്‌സിനു പിഴ ഈടാക്കാനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വെച്ച വാദം. എന്നാല്‍ സെന്‍സര്‍ഷിപ്പ് എന്ന അമേരിക്കന്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും എക്‌സിന്റെ സുതാര്യതയെയാണ് അത് ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ടെക്‌നോളജി കമ്മീഷണര്‍ ഹെന്ന വിര്‍ക്കുനെന്റെ പ്രതികരണം.