കൊച്ചി: മലയാളിയുടെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന് ദിശാബോധം പകര്‍ന്ന മഹാഗുരുനാഥന്‍ പ്രൊഫ. എം.കെ സാനുമാഷിന് വിടചൊല്ലി കേരളം. ഞായറാഴ്ച വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കലാ,സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് എം കെ സാനുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കാരിക്കാമുറി ക്രോസ്‌റോഡിലെ വസതിയായ 'സന്ധ്യ'യിലും തുടര്‍ന്ന് ടൗണ്‍ ഹാളിലും ഒഴുകിയെത്തിയത്. മലയാളിയുടെ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന് ദിശാബോധം പകര്‍ന്ന സൗമ്യസാന്നിധ്യം ഇനിയില്ല എന്ന് അവിടെ എത്തിയ പലര്‍ക്കും അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. തലമുറകളുടെ ഗുരുനാഥനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തു നിന്നവര്‍ എത്രയോ അധികം...
കേരള സമൂഹത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ച് വിലാപങ്ങളില്ലാതെ ഒരു ജീവിത സപര്യ കടന്നു പോകുകയാണ്. സൗമ്യമെങ്കിലും വാക്കുകളുടെ ശക്തിയായിരുന്നു എന്നും സാനുമാഷിന്റെ മുദ്ര. വായിക്കാനും പഠിക്കാനും പഠിപ്പിക്കാനും പറയാനും എഴുതാനുംവേണ്ടി മാത്രമുള്ളതായിരുന്നു സാനുമാഷിന്റെ ജീവിതം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും അദ്ദേഹം കേരള സമൂഹത്തിന്റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും പുതുക്കിപ്പണിയുകയും ചെയ്തു.
പുസ്തകങ്ങളുടെയും ക്ലാസ്മുറികളുടെയും ഇത്തിരിവട്ടങ്ങളില്‍നിന്ന് അറിവിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടുപോയിരുന്ന പ്രിയപ്പെട്ട ?ഗുരുനാഥന് ആദരമര്‍പ്പിക്കാന്‍ നിരവധി ശിഷ്യരും എത്തിയിരുന്നു. ഒരു ജീവിതകാലം കൊണ്ട് നേടിയെടുത്ത ജനസാ?ഗരത്തിന് നടവിലായിരുന്നു സാനുമാഷിന്റെ മടക്കം.
ശനിയാഴ്ച വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വീണ് ഇടുപ്പെല്ല് പൊട്ടിയതിനെതുടര്‍ന്ന് 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്കുശേഷം ശ്വാസതടസ്സവും ന്യുമോണിയയും ആരോഗ്യസ്ഥിതി മോശമാക്കി. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
വാക്കുകള്‍ ബാക്കിയായി; മഹാഗുരുവിന് വിടചൊല്ലി കേരളം
