നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച ഇരട്ടകള്‍ക്കായി ക്യാന്‍ഡില്‍ ലൈറ്റ് വിജില്‍


MARCH 23, 2023, 3:00 PM IST

ഒക്കലഹോമ : വടക്കുപടിഞ്ഞാറന്‍ ഒക്ലഹോമ സിറ്റിയിലെ  വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകള്‍ക്കായി ക്യാന്‍ഡില്‍  ലൈറ്റ് വിജില്‍ വ്യാഴാഴ്ച സംഘടിപ്പിക്കുന്നു

രാവിലെ വെള്ളത്തില്‍ സഹോദരങ്ങളായ ലോക്ക്‌ലിന്‍, ലോറെലി കാലാസോ എന്നിവരെ കണ്ടെത്തിയതായി അവരുടെ അമ്മ ജെന്നി കാലാസോയാണ്  അറിയിച്ചതെന്നു  ഒക്ലഹോമ സിറ്റി ഫയര്‍ ബറ്റാലിയന്‍ മേധാവി സ്‌കോട്ട് ഡഗ്ലസ് പറഞ്ഞു. സംഭവസ്ഥലത്തു എത്തിച്ചേര്‍ന്ന പോലീസ് , ലോക്ക്ലിനിനെയും സഹോദരി ലോറേലിയെയും പൂളില്‍ നിന്നും പുറത്തെടുത്തു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും  കുട്ടികളുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു.ലോക്ക്ലിനേയും ലോറേലിയെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

\'ഇളയ കുട്ടികള്‍ സ്വീകരണമുറിയില്‍ കളിക്കുമ്പോള്‍  മുതിര്‍ന്ന കുട്ടിയെ ഹോംസ്‌കൂള്‍ ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു,. \'നീന്തല്‍ക്കുളത്തിലേക്കുള്ള വാതില്‍ മുത്തശ്ശിയാണ്   തുറന്നു കൊടുത്തതെന്നും അമ്മ പറഞ്ഞു.

 ലോക്ക്ലിനിന്റെയും ലോറേലിയുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുവെന്നു  ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ വലേരി ലിറ്റില്‍ജോണ്‍ പറഞ്ഞുഒക്ലഹോമ സംസ്ഥാനത്ത്, റെസിഡന്‍ഷ്യല്‍ സ്വിമ്മിംഗ് പൂളുകള്‍ക്ക് ചുറ്റുമായി കുറഞ്ഞത് 4 അടി അല്ലെങ്കില്‍ 48 ഇഞ്ച് ഉയരം ഉണ്ടായിരിക്കണം. സ്വയം അടയ്ക്കുന്ന സുരക്ഷാ കവാടങ്ങള്‍ ഉണ്ടായിരിക്കണമെന്നും നിയമം അനുശാസിക്കുന്നതായി ലിറ്റില്‍ജോണ്‍ പറഞ്ഞു

- പി പി ചെറിയാന്‍

Other News