നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ ദേവ് ഷാ 50,000 ഡോളര്‍ നേടി വിജയിച്ചു


JUNE 2, 2023, 2:53 PM IST

വാഷിംഗ്ടണ്‍: വ്യാഴാഴ്ച രാത്രി നടന്ന 2023 സ്‌ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ ദേവ് ഷാ വിജയിച്ചു. 'പ്‌സാമോഫൈല്‍' എന്ന വാക്ക് ശരിയായി ഉച്ചരിച്ച് 50,000 ഡോളറിന്റെ ക്യാഷ് പ്രൈസാണ് ദേവ് ഷാ നേടിയത്.

''ഇത് സ്വപ്‌നതുല്യമാണ്. ... എന്റെ കാലുകള്‍ ഇപ്പോഴും വിറയ്ക്കുന്നു,''മേരിലാന്‍ഡില്‍ നടന്ന മത്സരത്തില്‍ സമ്മാനിതനായ  14 കാരനായ ദേവ് ഷാ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെറിയം-വെബ്സ്റ്ററിന്റെ അണ്‍ബ്രിഡ്ജ്ഡ് നിഘണ്ടുവില്‍ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ 11 ഫൈനലിസ്റ്റുകളാണ് വാഷിംഗ്ടണിന് പുറത്തുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ബോള്‍റൂമില്‍ ഒത്തുകൂടിയത്. പ്രാഥമിക റൗണ്ടുകള്‍ ചൊവ്വാഴ്ചയും ക്വാര്‍ട്ടര്‍ ഫൈനലും സെമിഫൈനലും ബുധനാഴ്ചയുമായി നടന്നു.

മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ തഴച്ചുവളരുന്ന ഒരു സസ്യമോ മൃഗമോ ആയ 'പ്‌സാമോഫൈല്‍' എന്നത് അക്ഷരം തെറ്റാതെ എഴുതിക്കൊണ്ട്  ഷാ വിജയിച്ചു.

പ്‌സാമോഫൈല്‍'  എന്നതില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി അതില്‍ അടങ്ങിയ ഓരോ വാക്കുകളും ഷാ ചോദിച്ചു. ഗ്രീക്കില്‍ മണല്‍ എന്നര്‍ത്ഥം പ്‌സമ്മോയും  സ്‌നേഹം എന്നര്‍ത്ഥം വരുന്ന 'ഫിലെയുമാണ് വാക്കിന്റെ വേരുകള്‍ എന്ന് തല്‍ക്ഷണം തിരിച്ചറിഞ്ഞു.  സുരക്ഷിതമായ ഉത്തരത്തിനായി എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടത് അത് തന്റെ പക്കലുണ്ടെന്ന് ഉറപ്പിക്കുന്നതിന്റെ സൂചനയായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണില്‍ നിന്നുള്ള ഷാര്‍ലറ്റ് വാല്‍ഷ് എന്ന 14 വയസ്സുകാരി രണ്ടാം സ്ഥാനത്തെത്തി, അവള്‍ ഒന്നാംസ്ഥാനക്കാരനായ ദേവിന് ഒരു അഭിനന്ദന ആലിംഗനം നല്‍കി. മുമ്പ് 2019 ലും 2021 ലും ഹണി ബീയില്‍ പ്രത്യക്ഷപ്പെട്ട ദേവ്, തന്റെ സഹ ഫൈനലിസ്റ്റുകളുമായി അടുപ്പത്തിലായിരുന്നു.

ഷായുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. 2019-ലും 2021-ലും ആയിരുന്നു അദ്ദേഹത്തിന്റെ മുമ്പത്തെ രണ്ട് ശ്രമങ്ങള്‍. പതിനഞ്ച് മാസം മുമ്പ്, ദേവ് തിരിച്ചെത്തുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കഴിഞ്ഞ വര്‍ഷം റീജിയണല്‍ ബീയില്‍ അവന് ദയനീയമായ അനുഭവമാണുണ്ടായത്. ഒര്‍ലാന്‍ഡോയിലെ ഒരു ഔട്ട്ഡോര്‍ സോക്കര്‍ സ്റ്റേഡിയത്തില്‍ അഞ്ച് മണിക്കൂര്‍ നനഞ്ഞതും തണുത്തതുമായ കാലാവസ്ഥയില്‍ പരിശ്രമത്തിനുശേഷം നാലാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞതെന്ന്, അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് പറഞ്ഞു.

എന്നിരുന്നാലും, കഠിനമായി പരിശീലിച്ച അവന്‍ ട്രാക്കില്‍ തിരിച്ചെത്താന്‍ നാല് മാസമെടുത്തു.മത്സരത്തിന്റെ ട്രാക്കിലേക്ക് മടങ്ങാന്‍ കുറഞ്ഞത് നാല് മാസമെങ്കിലും എടുക്കുമെന്ന് പറഞ്ഞ ഷാ 'തനിക്ക് തുടരാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞു.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ദേവ് ഷായുടെ പിതാവ് ദേവല്‍ 29 വര്‍ഷം മുമ്പ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്. അതിനുശേഷം അദ്ദേഹം ഫ്‌ലോറിഡ സര്‍വകലാശാലയില്‍ നിന്ന് എംബിഎ എടുത്തു. യേലില്‍ ദേവിന്റെ ജ്യേഷ്ഠന്‍ നീല്‍, വളര്‍ന്നുവരുന്ന ഒരു ജൂനിയര്‍ മത്സരാര്‍ത്ഥിയാണ്.

Other News