ജപ്പാന്‍ തീരത്ത് കപ്പല്‍ മുങ്ങി ആറ് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു


JANUARY 27, 2023, 9:36 AM IST

ടോക്യോ: ജപ്പാന്‍ തീരത്ത് കപ്പല്‍ മുങ്ങി ആറ് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചതായി ചൈനീസ് നയതന്ത്രജ്ഞന്‍ വ്യാഴാഴ്ച അറിയിച്ചു.

ചൈനയില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള ജീവനക്കാരുമായി പോയ ജിന്‍ ടിയാന്‍ എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം ജപ്പാനിലെ വിദൂരവും ജനവാസമില്ലാത്തതുമായ ഡാന്‍ജോ ദ്വീപുകള്‍ക്ക് പടിഞ്ഞാറ് 110 കിലോമീറ്റര്‍ (68 മൈല്‍) പടിഞ്ഞാറ് നിന്ന് കപ്പലില്‍ നിന്ന് ഒരു ദുരന്ത സിഗ്‌നല്‍ അയച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ താനും ജീവനക്കാരും മുങ്ങുന്ന കപ്പല്‍ ഉപേക്ഷിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കോസ്റ്റ് ഗാര്‍ഡിനോട് കപ്പല്‍ ക്യാപ്റ്റന്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചു ഇറിയിരുന്നുവെന്ന് ജെജു കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

ജപ്പാനിലെ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും മിലിട്ടറിയില്‍ നിന്നുമുള്ള ഒന്നിലധികം കപ്പലുകളും വിമാനങ്ങളും തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, 13 ജീവനക്കാരെ രക്ഷപ്പെടുത്തി.

പ്രദേശത്തെ മൂന്ന് സ്വകാര്യ കപ്പലുകളും കുടുങ്ങിയ അഞ്ച് ജീവനക്കാരെ രക്ഷിക്കാന്‍ സഹായിച്ചതായി ജപ്പാനിലെ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

കണ്ടെത്തിയ 13 പേരില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ ആറ് ചൈനക്കാരാണെന്നും ഫുകുവോക്ക നഗരത്തിലെ ചൈനയുടെ കോണ്‍സല്‍ ജനറല്‍ ലു ഗുയിജുന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിജിടിഎന്നിനോട് പറഞ്ഞു.'അവരില്‍ അഞ്ച് പേര്‍ - നാല് ചൈനീസ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ - ജീവന് അപകടകരമായ അവസ്ഥയിലല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിര്‍ഭാഗ്യവാന്മാരായ ഇരകള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.'

ചൈനീസ് നയതന്ത്രജ്ഞന്‍ നല്‍കിയ മരണ സംഖ്യ ജാപ്പനീസ് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, വ്യാഴാഴ്ച എഎഫ്പിയോട് ഒമ്പത് പേരെ കാണാതായെന്നും വീണ്ടെടുത്ത 13 പേരില്‍ രണ്ട് പേര്‍ മരിച്ചുവെന്നും മാത്രമേ പറയാന്‍ കഴിയൂ എന്ന് ജപ്പാന്‍ പറഞ്ഞു.

പ്രാദേശിക ചൈനീസ് മിഷനുകളിലെ ഉദ്യോഗസ്ഥര്‍ നാഗസാക്കി കോസ്റ്റ് ഗാര്‍ഡ് സന്ദര്‍ശിച്ചതായി ഫുകുവോക കോണ്‍സുലേറ്റ് പറഞ്ഞു. അവിടെ അവര്‍ മരിച്ച ക്രൂ അംഗങ്ങള്‍ക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

അതിജീവിച്ചവരെ അവര്‍ സന്ദര്‍ശിച്ചു, വസ്ത്രങ്ങളും ഭക്ഷണവും പാനീയങ്ങളും നല്‍കുന്നതിനിടയില്‍ ജപ്പാനിലെ ചൈനയുടെ അംബാസഡര്‍ കോങ് സുവാന്‍യുവില്‍ നിന്നുള്ള സന്ദേശം അറിയിച്ചതായും കോണ്‍സുലേറ്റ് പറഞ്ഞു.

ഏഷ്യയുടെ ഭൂരിഭാഗവും തണുത്തുറഞ്ഞ സമയത്താണ് അപകടമുണ്ടായത്, രക്ഷാപ്രവര്‍ത്തന സ്ഥലത്തിന് അടുത്തുള്ള ചില ജാപ്പനീസ് ദ്വീപുകളില്‍ പകല്‍ താപനില വെറും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ (37 ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തിയിരുന്നു.

6,651 ടണ്‍ ഭാരമുള്ള ജിന്‍ ടിയാന്‍ ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലാണെന്ന് ജപ്പാന്റെ തീരസംരക്ഷണ സേന അറിയിച്ചു.

Other News