കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് സര്‍വേ

കാനഡയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് സര്‍വേ


ഒട്ടാവ : കാനഡയില്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അപകടത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്ന് 57 ശതമാനം കാനഡക്കാരും സര്‍വേയില്‍ വ്യക്തമാക്കി. 34 ശതമാനം ഭീഷണിയെ കാര്യമാക്കുന്നില്ല. 23 ശതമാനം പേര്‍ ഭീഷണി ഗുരുതരമായണെന്നും 36 ശതമാനം പേര്‍ തങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിന് അപകടമൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഏഴ് ശതമാനം പേര്‍ തങ്ങള്‍ക്കറിയില്ലെന്നും സര്‍വേ പറയുന്നു.

നാലില്‍ മൂന്ന് പേര്‍ (76%) തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കാറുണ്ടെന്ന് പറഞ്ഞു, എന്നാല്‍ ഗര്‍ഭഛിദ്രം, തോക്ക് നിയന്ത്രണം, കുടിയേറ്റം തുടങ്ങിയ വിവാദപരമായ വിഷയങ്ങളില്‍ വരുമ്പോള്‍ അഭിപ്രായങ്ങള്‍ പറയുന്നത് 71% മാത്രമാണെന്നും സര്‍വേ കണ്ടെത്തി.

ഏപ്രില്‍ 26 മുതല്‍ ഏപ്രില്‍ 28 വരെ 1,610 കനേഡിയന്‍മാരില്‍ ഓണ്‍ലൈനായാണ് ലെഗര്‍ സര്‍വേ നടത്തിയത്.

അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞവരില്‍ 76 ശതമാനം പേരും അഭിപ്രായ സ്വാതന്ത്ര്യം കാനഡയില്‍ അപകടത്തിലാണെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി സര്‍വേ കണ്ടെത്തി. ലിബറല്‍ വോട്ടര്‍മാരില്‍, 61 ശതമാനം പേര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ലെന്നും വ്യക്തമാക്കുന്നു.