മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്നാരോപിച്ച് സ്തീയെയും പുരുഷനെയും ജീവനോടെ കത്തിച്ചു കൊന്നു

മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്നാരോപിച്ച് സ്തീയെയും പുരുഷനെയും ജീവനോടെ കത്തിച്ചു കൊന്നു


മുംബൈ:  മൂന്നര വയസുള്ള കുട്ടിയുടെ മരണം മന്ത്രവാദം മൂലമാണെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ആള്‍ക്കൂട്ടം ആക്രമിച്ച് ജീവനോടെ കത്തിച്ചുകൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തു.

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലര്‍ ഒത്തുചേര്‍ന്ന് പഞ്ചായത്ത് വിളിച്ചുകൂട്ടി ഇരകളായ രണ്ടുപേരും മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.

കുട്ടിയുടെ മരണത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ ഇരകളെ പിടികൂടുകയും മര്‍ദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. ജമ്നി ദേവാജി തെലാമി (52), ദേശു കടിയ അറ്റ്ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ ഗൗരവവും തീവ്രതയും കണക്കിലെടുത്ത് പോലീസ് സൂപ്രണ്ട് (എസ്പി) ഗഡ്ചിരോളി നിലോത്പാല്‍ അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തില്‍ പതിനഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് ബാപ്പു തെലാമി, ഭൗജി ശത്രു തെലാമി, അമിത് സമ മദവി, മിര്‍ച്ചാ തെലാമി, ബാപ്പു കാന്ദ്രു തെലാമി, സോംജി കാന്ദ്രു തെലാമി, ദിനേഷ് കൊലു തെലാമി, ശ്രീഹരി ബിര്‍ജ തെലാമി, മധുകര്‍ ദേശു പോയി, അമിത് എന്ന നാഗേഷ് റാംജി തെലാമി, മധുകര്‍ ബാജു ഹേദോ, ഗണേഷ് ബാജു ഹേദോ, എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ശത്രു തെലാമി, ദേവാജി മുഹോണ്ട തെലാമി, ദിവാകര്‍ ദേവാജി തെലാമി, ബിര്‍ജ തെലാമി. എല്ലാവരും ബര്‍സെവാഡ ഗ്രാമത്തിലെ താമസക്കാരാണ്.

മഹാരാഷ്ട്ര നരബലി നിരോധന നിയമം സെക്ഷന്‍ 302, 307, 201, 143, 147, 149, സബ് സെക്ഷന്‍ 3 (2) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു