ഞാന്‍ തിരിച്ചെത്തി; അനുയായികള്‍ക്കു മുമ്പില്‍ അരവിന്ദ് കെജ്‌രിവാള്‍

ഞാന്‍ തിരിച്ചെത്തി; അനുയായികള്‍ക്കു മുമ്പില്‍ അരവിന്ദ് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ ഇടക്കാല ജാമ്യം കിട്ടിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ ഉടന്‍ അരവിന്ദ് കെജ്രിവാള്‍ എ എ പി അനുഭാവികളുടെ  സമ്മേളനത്തെ അഭിസംബോധന ചെയ്തു. 'ഞാന്‍ തിരിച്ചെത്തി' എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ അനുയായികളോട് പറഞ്ഞത്. 

'എല്ലാവരുടെയും മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു, ഞാന്‍ ഉടന്‍ മടങ്ങിവരുമെന്ന് നിങ്ങളോട് പറഞ്ഞു, ഞാന്‍ തിരിച്ചെത്തി,' അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പറഞ്ഞു.

'എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. നിങ്ങള്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കി. സുപ്രിം കോടതിയിലെ ജഡ്ജിമാരോട് എനിക്ക് നന്ദി പറയണം, അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് രക്ഷിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറില്‍ തന്റെ അനുയായികളോട് ഒത്തുകൂടാനും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ജാമ്യം ആണ് സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അവസാനിക്കുന്നതിന്  തൊട്ടുപിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലെത്താനും സുപ്രിം കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടു.