ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു.

ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു.


ജാജ്പൂര്‍: ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. ബരാബതിക്ക് സമീപം ദേശീയ പാത -16 ല്‍ ആണ് സംഭവം. കട്ടക്കില്‍ നിന്ന് പശ്ചിമ ബംഗാളിലെ ദിഘയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയം ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയിലായിരിക്കാനാണ് സാധ്യതയെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു.

ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്ന് ജാജ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജയ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ അടുത്തുള്ള ബസ് സ്റ്റാന്‍ഡിലായിരുന്നു, ബസ് ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുകയും ചെയ്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് തോന്നുന്നത്,' പ്രദേശവാസി പറഞ്ഞു. അപകടസ്ഥലത്ത് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു.