പ്രജ്വലും രേവണ്ണയും വീട്ടിലെ വനിതാ ജീവനക്കാരെ നിരന്തരം പീഡനത്തിനിരയാക്കി; എന്‍ ഡി എ സഖ്യത്തിന് കൂടുതല്‍ കുരുക്കായി ലൈംഗിക പീഡന വിവാദം

പ്രജ്വലും രേവണ്ണയും വീട്ടിലെ വനിതാ ജീവനക്കാരെ നിരന്തരം പീഡനത്തിനിരയാക്കി; എന്‍ ഡി എ സഖ്യത്തിന് കൂടുതല്‍ കുരുക്കായി ലൈംഗിക പീഡന വിവാദം


ബംഗളൂരു: കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യത്തിന് കൂടുതല്‍ കുരുക്കായി ലൈംഗികപീഡന വിവാദം. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അദ്ധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ വീട്ടില്‍ ജോലി ചെയ്തിരുന്ന വനിത ലൈംഗികപീഡന പരാതി നല്‍കിയത്തോടെയണ് ബിജെപി സഖ്യം പ്രതിസന്ധിയിലായിരിക്കുന്നത്.

ഹാസനിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പിതാവായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് 47കാരി പീഡന പരാതി നല്‍കിയത്.

പ്രജ്വലും രേവണ്ണയും വീട്ടിലെ വനിതാ ജീവനക്കാരെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. ദേവഗൗഡയുടെ മകനും ഹോലെനരസിപൂര്‍ എംഎല്‍എയുമാണ് എച്ച് ഡി രേവണ്ണ.

 വീട്ടില്‍ ജോലിക്കെത്തി നാല് മാസത്തിനകം തന്നെ രേവണ്ണ തന്നെ വിളിപ്പിച്ചതായും തന്നെക്കൂടാതെ ആറ് വനിതാ ജീവനക്കാരും അവിടെയുണ്ടായിരുന്നതായും എല്ലാവരും പീഡിപ്പിക്കപ്പെട്ടതായുമാണ് പരാതിയിലുള്ളത്. പ്രജ്വല്‍ വരുമ്പോള്‍ എല്ലാവരും ഭയന്നിരുന്നതായും പരാതിയിലുണ്ട്.

പ്രജ്വലിന്റെ അശ്‌ളീല വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പീഡന പരാതിയും വാര്‍ത്തയായത്. അതേസമയം പ്രജ്വല്‍ രാജ്യം വിട്ടെന്നും ജര്‍മ്മനിയിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വീഡിയോകള്‍ മോര്‍ഫ് ചെയതാണെന്നാണ് ജെഡിഎസിന്റെ വാദം. ഇതിനിടെ വീഡിയോ വ്യാജമാണെന്നും മോര്‍ഫ് ചെയ്തിട്ടുണ്ടെന്നും കാട്ടി പ്രജ്വല്‍ പരാതി നല്‍കി. തന്റെ പ്രതിച്ഛായ തകര്‍ക്കാനും വോട്ടര്‍മാരുടെ മനസു മാറ്റാനുമാണ് വീഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.