ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു


ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകള്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നാരായണ്‍പൂര്‍, കാങ്കര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള അബുജ്മദ് മേഖലയില്‍ തിങ്കളാഴ്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ജില്ലാ റിസര്‍വ് ഫോഴ്സും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചു, ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
            ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു, ഇപ്പോഴും തിരിച്ചറിയല്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.