കളമശ്ശേരി സ്‌ഫോടനം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കളമശ്ശേരി സ്‌ഫോടനം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് കേസിലെ പ്രതി. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. എട്ട് പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോട് ഡൊമനിക് മാര്‍ട്ടിനുണ്ടായ കടുത്ത എതിര്‍പ്പാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഒക്ടോബര്‍ 29ന് യഹോവ സാക്ഷികളുടെ പ്രാര്‍ഥന കൂട്ടായ്മ നടക്കുന്നതിനിടെയാണ് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. 

താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തിയ ശേഷം ഡൊമനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.