കെ എസ് ആര്‍ ടി സിയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം; ഡ്രൈവര്‍ യദു കസ്റ്റഡിയില്‍

കെ എസ് ആര്‍ ടി സിയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം; ഡ്രൈവര്‍ യദു കസ്റ്റഡിയില്‍


തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായ ശേഷം ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ ഡ്രൈവര്‍ യദു കസ്റ്റഡിയില്‍. തമ്പാനൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് യദുവിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷന്‍ മാസ്റ്ററെയും കണ്ടക്ടറെയും മൊഴിയെടുത്ത് വിട്ടയച്ചിരുന്നു.

മേയറുമായി തര്‍ക്കമുണ്ടായതിന്റെ പിറ്റേ ദിവസം എ ടി ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഇവിടെ സി സി ടി വി ക്യാമറകളില്ല. എന്നാല്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതു സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ബസില്‍ മൂന്നു നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു. മേയര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ ക്യാമറയുടെ ഡി വി ആര്‍ ലഭിച്ചുവെങ്കിലും മെമ്മറി കാര്‍ഡി ലഭിച്ചിരുന്നില്ല.