ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചില്‍; 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചില്‍; 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതോടെ 500-ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുരിതബാധിത കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുന്നതിന് കഴിഞ്ഞ മൂന്ന് ദിവസമായി പെര്‍നോട്ട് വില്ലേജിലെ മണ്ണ് ഇടിഞ്ഞതുമൂലമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തലും യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് പ്രകൃതിക്ഷോഭം ഗ്രാമത്തെ ബാധിച്ചത്, നാല് ട്രാന്‍സ്മിഷന്‍ ടവറുകള്‍, ഒരു പവര്‍ റിസീവിംഗ് സ്റ്റേഷന്‍, ഗൂള്‍ സബ് ഡിവിഷനെ റംബാന്‍ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ചെയര്‍മാനുമായ ഡെപ്യൂട്ടി കമ്മീഷണര്‍ ബസീര്‍-ഉല്‍-ഹഖ് ചൗധരിയുടെ മേല്‍നോട്ടത്തില്‍ റംബാന്‍ ജില്ലാ ഭരണകൂടം ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭൂമി ഇടിഞ്ഞതിനാല്‍ 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, 100 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ 500 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കല്‍ നടത്തിയത്. ദുരിതബാധിതരായ ഭൂരിഭാഗം കുടുംബങ്ങളെയും മൈത്ര കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി, പെര്‍നോട്ട് പഞ്ചായത്തില്‍ നിന്ന് ദുരിതാശ്വാസ, പിന്തുണാ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, പോലീസ്, സിവില്‍ വോളന്റിയര്‍മാര്‍, മറ്റ് സംഘടനകള്‍ എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിനായി അണിനിരത്തുന്നതിനൊപ്പം ദുരിതബാധിതരെ സഹായിക്കുന്നതിനായി റമ്പാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ യാസിര്‍ വാനിയുടെ മേല്‍നോട്ടത്തില്‍ 24ഃ7 കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ, കുടിയിറക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സമര്‍പ്പിതരായ മെഡിക്കല്‍ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളുന്ന ഒരു ആരോഗ്യ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചീകരണവും ശുചിത്വവും പരമപ്രധാനമായതിനാല്‍, ജില്ലാ ഭരണകൂടം ആരോഗ്യ ക്യാമ്പുകളില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. മാത്രമല്ല, ദുരിതബാധിതര്‍ക്ക് കൃത്യസമയത്തും ശുചിത്വത്തോടെയും ഭക്ഷണം നല്‍കുന്നതിനായി ഒരു കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിട്ടുണ്ട്.
റവന്യൂ, ഹോര്‍ട്ടികള്‍ച്ചര്‍, ആടുവളര്‍ത്തല്‍, മൃഗസംരക്ഷണം, കൃഷി, ഗ്രാമവികസനം, റോഡ്, കെട്ടിടങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവയെ എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഇരകള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, റമ്പാനിലെ സമീപകാല ഭൂമി മുങ്ങിത്താഴുന്നത് വിലയിരുത്താനും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഉന്നത വിദഗ്ധരുടെ സംഘത്തെ അയക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ശനിയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു.