പ്രതിഷേധങ്ങള്‍ക്കിടെ യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷം; കൂറ്റന്‍ സൈനിക പരേഡിനെ അഭിവാദ്യം ചെയ്ത് ട്രംപ്

പ്രതിഷേധങ്ങള്‍ക്കിടെ  യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷം; കൂറ്റന്‍ സൈനിക പരേഡിനെ അഭിവാദ്യം ചെയ്ത് ട്രംപ്


വാഷിംഗ്ടണ്‍: ലോസാഞ്ചലസില്‍ അടക്കം അമേരിക്കയിലുടനീളം നടക്കുന്ന റെയ്ഡുകളിലും നാടുകടത്തലുകളിലും പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടയില്‍ അചഞ്ചലനായ പ്രസിഡന്റ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ കൂറ്റല്‍ സൈനിക പരേഡിനെ അഭിവാദ്യം ചെയ്തു.
യുഎസ് സൈന്യത്തിന്റെ 250 വാര്‍ഷികാഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സൈനിക പരേഡിനെ അഭിസംബോധന ചെയ്തത്.

അമേരിക്ക 'ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം' ആണെന്നും 'മുമ്പത്തേക്കാള്‍ ഇനിയും വലുതും ശക്തവുമാകുമെന്നും' റിപ്പബ്ലിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ട്രംപിന്റെ 79ാം ജന്മദിനത്തില്‍ നടന്ന പരേഡില്‍ ഏകദേശം 7,000 സൈനികര്‍, യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും അണിനിരന്നു.

മഴച്ചാറ്റലിനിടയിലും രാജ്യ തലസ്ഥാനത്ത് നടന്ന പരേഡില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു

പരേഡിനോട് അനുബന്ധിച്ച് ട്രംപ് വിരുദ്ധ ഗ്രൂപ്പുകളും രാജ്യത്തുടനീളം നൂറുകണക്കിന് പ്രകടനങ്ങള്‍ നടത്തി

ലോസ് ഏഞ്ചല്‍സ് മുതല്‍ ബോസ്റ്റണ്‍ വരെയുള്ള 'നോ കിംഗ്‌സ്' പ്രതിഷേധങ്ങള്‍ പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളായിരുന്നു.

അതേസമയം മിനസോട്ട മുന്‍ സ്‌റ്റേറ്റ് ഹൗസ് സ്പീക്കര്‍ മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മിനസോട്ടയിലെ പ്രതിഷേധങ്ങള്‍ പിന്‍വലിച്ചു. ഡെമോക്രാറ്റ് നേതാക്കളുടെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന ഗവര്‍ണര്‍ ആാേരപിച്ചത്.

 .