ഇസ്രായേലിനെ 'തടസ്സമില്ലാതെ' ആക്രമിക്കുമെന്ന് ഇറാന്‍ ; രാജ്യമെമ്പാടും സൈറണുകള്‍ മുഴങ്ങി

ഇസ്രായേലിനെ 'തടസ്സമില്ലാതെ' ആക്രമിക്കുമെന്ന് ഇറാന്‍ ; രാജ്യമെമ്പാടും സൈറണുകള്‍ മുഴങ്ങി

Photo Caption


ടെല്‍ അവീവ്  :   പുലരുവോളം ഇസ്രായേലിനെ 'തടസ്സമില്ലാതെ' ആക്രമിക്കുമെന്ന് ഇറാന്റെ ഐആര്‍ജിസി പ്രതിജ്ഞയെടുത്തതോടെരാജ്യമെമ്പാടും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നുണ്ട്. നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സംവിധാനം തടഞ്ഞു.
 അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുന്ന ഖമേനിയെ ഖമേനിയെ കൊല്ലാനുള്ള സാധ്യത ഇസ്രായേല്‍ തള്ളിക്കളയില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.  ഇറാന്റെ സ്‌റ്റേറ്റ് ടെലിവിഷന്‍, റേഡിയോ കേന്ദ്രങ്ങളിലും ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്) ബോംബിട്ടു.

'അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്കിടയില്‍ തന്റെ രാജ്യത്തിനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നയതന്ത്രത്തിന് 'ഒരു പ്രഹരമാണ് ' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയും മുഖ്യ ആണവ ചര്‍ച്ചാ വിദഗ്ദ്ധനുമായ അബ്ബാസ് അരാഗ്ച്ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മ്മന്‍ പങ്കാളികളുമായി നടത്തിയ ഒരു സംഭാഷണത്തിനിടെ പറഞ്ഞു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരോട്ട്, യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഡേവിഡ് ലാമി, ജര്‍മ്മനിയുടെ ജോഹാന്‍ വാഡെഫുള്‍, യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മേധാവി കാജ കല്ലാസ് എന്നിവരുമായി തന്റെ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭാഷണത്തിനിടെയാണ് അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം.

2015ല്‍ ഈ മൂന്ന് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും, ചൈനയും റഷ്യയും ചേര്‍ന്ന് ഇറാനുമായി ഒരു ആണവ കരാറില്‍ ഒപ്പുവച്ചു, എന്നാല്‍ പിന്നീട് അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറി.

ജി 7 ഉച്ചകോടി തീരാന്‍ നില്‍ക്കാതെ ട്രംപ് യുഎസിലേക്ക് മടങ്ങും

ഇസ്രായേല്‍ ഇറാന്‍ യുദ്ധം കാരണം, ടെഹ്‌റാന്‍ നിവാസികളോട് പലായനം ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് രാത്രി കാനഡയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ ഉച്ചകോടിയില്‍ നിന്ന് ഒരു ദിവസം നേരത്തെ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

'മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന അടിയന്തര പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് , പ്രസിഡന്റ് ട്രംപ് ഇന്ന് രാത്രി രാഷ്ട്രത്തലവന്മാരുമൊത്തുള്ള അത്താഴത്തിന് ശേഷം പോകും,' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് എക്‌സില്‍ കുറിച്ചു.