ബര്‍ബണ്‍ വിസ്‌കികളുടെ താരിഫ് ഇന്ത്യ 100 ശതമാനമായി കുറച്ചു

ബര്‍ബണ്‍ വിസ്‌കികളുടെ താരിഫ് ഇന്ത്യ 100 ശതമാനമായി കുറച്ചു


ന്യൂയോര്‍ക്ക്: ബര്‍ബണ്‍ വിസ്‌കി ആസ്വാദകര്‍ക്ക് സന്തോഷവാര്‍ത്ത. ട്രംപിന്റെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ ഇന്ത്യ ബര്‍ബണ്‍ വിസ്‌കിയുടെ താരിഫ് കുറച്ചു. രാജ്യത്ത് 'അന്യായമായ' വ്യാപാര ലെവികള്‍ എന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന്, ഈ നീക്കം സണ്‍ടോറിയുടെ ജിം ബീം പോലുള്ള ബ്രാന്‍ഡുകള്‍ക്ക് ഗുണം ചെയ്യും.

ഈ ആഴ്ച ആദ്യം വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ഇന്ത്യയിലെ അമേരിക്കന്‍ ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വാചാലനായിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം അദ്ദേഹം അവതരിപ്പിച്ചു.

ഫെബ്രുവരി 13ന് ഇന്ത്യന്‍ സര്‍ക്കാര്‍ താരിഫ് ക്രമീകരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് വെള്ളിയാഴ്ച മാത്രമാണ് വ്യാപകമായ ശ്രദ്ധ നേടിയത്. പുതിയ ഘടന ബര്‍ബണിന് 50 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 50 ശതമാനത്തിലധിക ലെവിയും ഏര്‍പ്പെടുത്തും. ഇത് മൊത്തം താരിഫ് 100% ആക്കും. ഈ മാറ്റത്തിന് മുമ്പ് ഇറക്കുമതിക്ക് 150 ശതമാനം താരിഫ് ഉണ്ടായിരുന്നു.

എന്നാല്‍ പുതുക്കിയ താരിഫ് ബര്‍ബണ്‍ വിസ്‌കിക്ക് മാത്രമായാണ് ബാധകമാണ്. മറ്റ് ആല്‍ക്കഹോള്‍ ഉത്പ്പന്നങ്ങള്‍ക്ക് മുമ്പത്തെ 150 ശതമനം നിരക്കില്‍ നികുതി തുടരും.

ഡിയാജിയോ, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര മദ്യ ഭീമന്മാര്‍ക്ക് ഇന്ത്യയുടെ 35 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്പിരിറ്റ് വിപണിയില്‍ ശക്തമായ സാന്നിധ്യമുണ്ട്. കൂടാതെ വിദേശ മദ്യത്തിന് രാജ്യത്തിനുള്ള ഉയര്‍ന്ന നികുതി നിരക്കുകളെക്കുറിച്ച് പല വ്യവസായ പ്രമുഖരും പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.