അത് ഞങ്ങളുടെ ഇഷ്ടം; താരിഫ് സമയ പരിധിയില്‍ മാറ്റം വരുത്താമെന്ന് ട്രംപ്

അത് ഞങ്ങളുടെ ഇഷ്ടം; താരിഫ് സമയ പരിധിയില്‍ മാറ്റം വരുത്താമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: താരിഫ് വീണ്ടും ഏര്‍പ്പെടുത്തുന്ന സമയപരിധിയില്‍ മാറ്റം വരുത്താമെന്നും തങ്ങളുടെ ഇഷ്ടം പോലെ മുമ്പോട്ടോ പിന്നോട്ടോ തിയ്യതി മാറുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചര്‍ച്ചകളിലെ പുരോഗതിയെ ആശ്രയിച്ച് തിയ്യതി മാറുമെന്നും വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ അദ്ദേഹം സൂചിപ്പിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു എസ് നടത്തിയ ആക്രമണവും വന്‍തോതിലുള്ള നികുതി, ചെലവ് ബില്ലിനെക്കുറിച്ചുള്ള രൂക്ഷമായ കോണ്‍ഗ്രസ് ചര്‍ച്ചയും കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ട്രംപ് ഭരണകൂടം വ്യാപാര മുന്നേറ്റം ശക്തമാക്കി.

യൂറോപ്യന്‍ യൂണിയന് യു എസ് പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചതോടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു. അതിനിടെ വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യ വാഷിംഗ്ടണിലേക്ക് ഒരു സംഘത്തെ അയച്ചു.

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും സമയപരിധിയുമായി ബന്ധപ്പെട്ട സാധ്യത നിര്‍ദ്ദേശിച്ചു, സെപ്റ്റംബര്‍ 1ലെ തൊഴിലാളി ദിന അവധിയോടെ കരാറുകളില്‍ എത്തിച്ചേരാമെന്ന് പ്രസ്താവിച്ചു.

ഉത്തമമായ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് ശക്തമായ താത്പര്യം തങ്ങള്‍ കാണുന്നുവെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഫോക്‌സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ക്ക് 18 പ്രധാന വ്യാപാര പങ്കാളികളുണ്ടെന്നും  അവയില്‍ പത്തോ പന്ത്രണ്ടോ എണ്ണവുമായി തങ്ങള്‍ക്ക് കരാറുകള്‍ അന്തിമമാക്കാന്‍ കഴിയുമെങ്കില്‍ മറ്റ് 20 പ്രധാന സമ്പദ്വ്യവസ്ഥകളുമായി ഇടപഴകുന്നുണ്ടെങ്കില്‍ തൊഴിലാളി ദിനത്തോടെ വ്യാപാരം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ യു എസ് പ്രസിഡന്റ് മിക്കവാറും എല്ലാ ഇറക്കുമതികള്‍ക്കും പരസ്പര താരിഫ് ചുമത്തുന്ന പദ്ധതി ആവിഷ്‌കരിച്ചു. ജൂലൈ എട്ടിന്  കാലഹരണപ്പെടാന്‍ പോകുന്ന 90 ദിവസത്തെ സമയം വാഗ്ദാനം ചെയ്യുകയും 10 ശതമാനത്ിതല്‍ കൂടുതലുള്ള ഉയര്‍ന്ന താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ചര്‍ച്ച നടത്താനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. 

മെയ് അവസാനത്തോടെ ട്രംപ് ഓഹരികള്‍ ഉയര്‍ത്തുകയും യൂറോപ്യന്‍ യൂണിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ താരിഫ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

താരിഫ് പുന:രാരംഭിക്കുന്നതിനുള്ള ട്രംപിന്റെ ജൂലൈ എട്ട്, ഒന്‍പത് തിയ്യതികളിലെ സമയപരിധികള്‍ 'നിര്‍ണ്ണായകമല്ല' എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അക്കാര്യത്തില്‍ പ്രസിഡന്റാണ് തീരുമാനമെടുക്കേണ്ടതെന്നും ലീവിറ്റ് പറഞ്ഞതായി സി എന്‍ ബി സി റിപ്പോര്‍്്ട്ട് ചെയ്തു.