ചര്‍ച്ച പാക് അധീന കശ്മീരിനെ കുറിച്ച് മാത്രം; നയം ആവര്‍ത്തിച്ച് ഇന്ത്യ

ചര്‍ച്ച പാക് അധീന കശ്മീരിനെ കുറിച്ച് മാത്രം; നയം ആവര്‍ത്തിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ ചര്‍ച്ചയുള്ളൂവെന്ന് പാകിസ്ഥാന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമായ സന്ദേശം നല്‍കി. 

വെടിനിര്‍ത്തല്‍ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് മെയ് 17ന് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കണമെന്നും ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

ഇടപെടലുകള്‍ ഉഭയകക്ഷിപരമായിരിക്കണമെന്നും  ഭീകരവാദികളുടെ പട്ടികയും രേഖകളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ പറഞ്ഞു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാക് അധീന കശ്മീര്‍ ഒഴിയുന്നതിനെക്കുറിച്ചും പാകിസ്ഥാന്‍ പ്രദേശം  കൈമാറുമ്പോള്‍ മാത്രമേ നടക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച് സംസാരിച്ച ജയ്സ്വാള്‍, 'സിന്ധു നദീ ജല ഉടമ്പടിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ പിന്മാറുന്നതുവരെ നിര്‍ത്തിവച്ചിരിക്കുമെന്ന് പറഞ്ഞു. 

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചും വിദേശകാര്യ മന്ത്രാലയ വക്താവ് വിവരം അറിയിച്ചു. കുറച്ചു കാലം മുമ്പ് ഇറാനിലെ ടെഹ്റാനില്‍ ഇറങ്ങിയ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ കാണാതായതുമായി ബന്ധപ്പെട്ട് അവരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷയ്ക്കും അവരുടെ നാട്ടിലേക്ക് മടങ്ങുന്നതിനും ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇറാന്റെ ഭാഗത്തു നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും അറിയിച്ചു.