ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കാലവര്‍ഷം ബാധിച്ചു

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കാലവര്‍ഷം ബാധിച്ചു


ഗുവാഹത്തി: കാലവര്‍ഷം ശക്തമായതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സാരമായി ബാധിച്ചു. വിവിധ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. സിക്കിമിലെ ലാചുംഗില്‍ കുടുങ്ങിയ 1678 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. 

മെയ് 29ന് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വിനോദ സഞ്ചാരികള്‍ ലാചുംഗില്‍ കുടുങ്ങിയത്. സിക്കിമിന്റെ പലഭാഗങ്ങളിലും വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ അസമിലും അരുണാചല്‍ പ്രദേശിലുമെല്ലാം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അതേസമയം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പതിനായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.