ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്ക് നിരാശാജനകമാകുന്നത് എന്തുകൊണ്ട്? ശശി തരൂര്‍ വിശദീകരിക്കുന്ന 4 പോയിന്റുകള്‍

ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്ക് നിരാശാജനകമാകുന്നത് എന്തുകൊണ്ട്? ശശി തരൂര്‍ വിശദീകരിക്കുന്ന 4 പോയിന്റുകള്‍


ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.  ട്രംപിന്റെ പ്തികരണങ്ങള്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള തലത്തില്‍ പാകിസ്താന്‍ തങ്ങള്‍ക്ക് അനുകൂലമായി ഉന്നയിച്ചിട്ടുള്ള വാദങ്ങളെ  പ്രതിധ്വനിപ്പിക്കുകയും ചെയ്തുവെന്നാണ് തരൂരിന്റെ ആരോപണം.

കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല പരാമര്‍ശങ്ങളോട് പ്രതികരിച്ച തരൂര്‍, ഈ പരാമര്‍ശങ്ങള്‍ 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശാജനകമാണ്' എന്നും പതിറ്റാണ്ടുകളായി നേടിയെടുത്ത നയതന്ത്ര അടിത്തറയെ അവ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ നാല് പ്രധാന കാര്യങ്ങളില്‍ ഇന്ത്യയെ വളരെയധികം നിരാശാജനകമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയെയും കശ്മീരിനെയും കുറിച്ചുള്ള ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ തരൂര്‍ പറഞ്ഞു.

ഡോണള്‍ഡ് ട്രംപിന്റെ കശ്മീര്‍ പരാമര്‍ശത്തെയും പാകിസ്താനോടുള്ള സമീപനത്തെയും കുറിച്ചുള്ള തരൂരിന്റെ 4 പോയിന്റ് വിശകലനം ഇതാ.

1 ഇരയും കുറ്റവാളിയും തമ്മിലുള്ള തെറ്റായ തുല്യതപ്പെടുത്തല്‍

ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തെറ്റായ തുല്യതയെ സൂചിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വാദിച്ചു, അതിര്‍ത്തി കടന്നുള്ള ഭീകരതയുമായുള്ള പാകിസ്താന്റെ 'ഇതിനകം തെളിവുകള്‍ സഹിതം രേഖപ്പെടുത്തിയ ബന്ധങ്ങളെ'  അവഗണിക്കുകയും ആ ബന്ധങ്ങളെ അപലപിക്കുന്ന അമേരിക്കയുടെ ചരിത്രപരമായ നിലപാടിനെ അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് ട്രംപ് കൈക്കൊണ്ടത്.

'ഒന്നാമതായി, ഇരയും കുറ്റവാളിയും തമ്മിലുള്ള തെറ്റായ തുല്യതയെ ഇത് സൂചിപ്പിക്കുന്നു, കൂടാതെ അതിര്‍ത്തി കടന്നുള്ള ഭീകരതയുമായുള്ള പാകിസ്താന്റെ വ്യക്തമായ ബന്ധങ്ങള്‍ക്കെതിരായ യുഎസിന്റെ സ്വന്തം മുന്‍കാല അചഞ്ചലമായ നിലപാടിനെ ഇത് അവഗണിക്കുന്നതായി തോന്നുന്നു,' അദ്ദേഹം പറഞ്ഞു.

2 പാകിസ്താനുമായുള്ള അനാവശ്യമായ ചര്‍ച്ചാ നിയമസാധുത

ഒരു ചര്‍ച്ചാ ചട്ടക്കൂട് വാഗ്ദാനം ചെയ്തതുവഴി പാകിസ്താന് ഇതുവരെയില്ലാത്ത ഒരു നിയമസാധുത ട്രംപ് നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'ഭീകരരുടെ തോക്കിന്‍ മുനയില്‍ ഇന്ത്യയ്ക്ക് ഒരിക്കലും ചര്‍ച്ച നടത്തേണ്ടിവന്നിട്ടില്ലെന്ന് തരൂര്‍ എഴുതി.

3 കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കുക

പ്രശ്‌നപരിഹാരത്തിന് ഇടപെടാം എന്ന ട്രംപിന്റെ വാഗ്ദാനം കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടയെ സഹായിക്കുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.

'പാകിസ്താനുമായുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്റെയും മധ്യസ്ഥത അഭ്യര്‍ത്ഥിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല,- അദ്ദേഹം എക്‌സില്‍ എഴുതി.

4 ഇന്ത്യയെയും പാകിസ്താനെയും പുനര്‍നിര്‍വചിക്ക്‌നായി അവസരം നല്‍കുന്നു.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ ആഗോള ഭാവനയില്‍ ഇന്ത്യയെയും പാകിസ്ഥാനെയും 'പുനര്‍ നിര്‍വചിക്കാന്‍ അവസരം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി, ലോക നേതാക്കള്‍ ഇന്ത്യാ സന്ദര്‍ശനങ്ങളെ പാകിസ്ഥാന്‍ സന്ദര്‍ശനങ്ങളുമായി ബന്ധിപ്പിക്കരുതെന്ന് പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്, 2000ല്‍ പ്രസിഡന്റ് ക്ലിന്റണ്‍ മുതല്‍, ഒരു യുഎസ് പ്രസിഡന്റും അങ്ങനെ ചെയ്തിട്ടില്ല. തരൂരിന്റെ അഭിപ്രായത്തില്‍ അമേരിക്കയുടെഇതുവരെയുള്ള നിലപാടുകളില്‍ നിന്നുള്ള വലിയ പിന്മാറ്റമാണിത്.

കശ്മീര്‍ വിഷയത്തില്‍ ട്രംപ് എന്താണ് പറഞ്ഞത് ?

കശ്മീര്‍ ഒരു ദ്വിരാഷ്ട്ര പ്രശ്‌നമാണെന്നും ഈ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ സ്വാഗതം ചെയ്യുന്നില്ലെന്നും ഇന്ത്യ വളരെക്കാലമായി വാദിച്ചിരുന്നിട്ടും, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് തരൂരിന്റെ പരാമര്‍ശം.

'ധാരാളം ആണവായുധങ്ങള്‍' ഉള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ വ്യാപാരം ഉപയോഗിച്ചുവെന്ന് തിങ്കളാഴ്ച, ട്രംപ് വീണ്ടും അവകാശപ്പെട്ടു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ 'പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് ഇടനിലക്കാരനായി' തന്റെ ഭരണകൂടം സഹായിച്ചുവെന്ന തന്റെ മുന്‍ വാദം ആവര്‍ത്തിച്ചുകൊണ്ട് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ട്രംപ് അവകാശപ്പെട്ടു.