ട്രംപുമായി വാദപ്രതിവാദത്തിന് താത്പര്യമില്ല; 'സമാധാന സന്ദേശം തെറ്റായി വ്യാഖ്യാനിച്ചു'- പോപ്പ് ലിയോ

ട്രംപുമായി വാദപ്രതിവാദത്തിന് താത്പര്യമില്ല; 'സമാധാന സന്ദേശം തെറ്റായി വ്യാഖ്യാനിച്ചു'- പോപ്പ് ലിയോ


ലുവാണ്ട (അങ്കോള):  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദം സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ IIV രംഗത്ത്. ട്രംപുമായി വാദിക്കാൻ താൽപര്യമില്ലെന്നും, തന്റെ പ്രസംഗങ്ങൾ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കൻ സന്ദർശനത്തിനിടെ അങ്കോളയിലെ ലുവാണ്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോപ്പ്. തന്റെ പ്രസംഗങ്ങൾ ട്രംപിനെ ലക്ഷ്യമിട്ടതാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ പറയുന്നത് സുവിശേഷത്തിന്റെ സമാധാന സന്ദേശമാണ്. അതിനെ രാഷ്ട്രീയ വാദമായി കാണേണ്ടതില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമറൂണിൽ നടത്തിയ പ്രസംഗത്തിൽ മതത്തെയും ദൈവനാമത്തെയും രാഷ്ട്രീയവും സൈനികവും സാമ്പത്തികവും ലക്ഷ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നവരെ പോപ്പ് വിമർശിച്ചിരുന്നു. എന്നാൽ ഈ പ്രസംഗം ട്രംപിന്റെ പ്രതികരണങ്ങൾക്ക് മുൻപ് തന്നെ തയ്യാറാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.

 ആദ്യ അമേരിക്കൻ പോപ്പായ ലിയോയെ കുറ്റകൃത്യങ്ങളോട് 'ദുർബല നിലപാട്' സ്വീകരിക്കുന്നവനായി വിമർശിക്കുകയും ഇറാൻ ആണവായുധം നേടാൻ പോപ്പ് പിന്തുണ നൽകുന്നുവെന്ന ആരോപണവും ട്രംപ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, തനിക്ക് ഭയമില്ലെന്നും സമാധാന സന്ദേശം തുറന്നുപറയുന്നതിൽ നിന്ന് പിന്മാറില്ലെന്നും പോപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പോപ്പിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു. മതനേതാക്കൾ സദാചാര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതും, ഭരണകൂടം അത് യാഥാർഥ്യ ലോകത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതുമാണ് യാഥാർഥ്യമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇറാൻ യുദ്ധത്തെതിരെ പോപ്പ് മുൻപ് തന്നെ തുറന്ന നിലപാട് എടുത്തിരുന്നു. ലോക നേതാക്കൾ ഹിംസ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപും പോപ്പും തമ്മിലുള്ള പരസ്യ വിമർശനങ്ങൾക്കിടെ, അമേരിക്കൻ കത്തോലിക്ക നേതാക്കളിൽ നിന്നും വിവിധ പ്രതികരണങ്ങളും ഉയർന്നിരുന്നു.