മാംസവും ഞണ്ടുമുള്‍പ്പെടെ യു എസ് സൈനികര്‍ക്ക് വിഭവ സമൃദ്ധ ഭക്ഷണം; ഇറാനുമായി ഉടന്‍ യുദ്ധത്തിന് സാധ്യതയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍

മാംസവും ഞണ്ടുമുള്‍പ്പെടെ യു എസ് സൈനികര്‍ക്ക് വിഭവ സമൃദ്ധ ഭക്ഷണം; ഇറാനുമായി ഉടന്‍ യുദ്ധത്തിന് സാധ്യതയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍


വാഷിങ്ടണ്‍: യു എസ് സൈനികര്‍ക്ക് ആഡംബര ഭക്ഷണം നല്‍കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇറാനെ ഉടന്‍ ആക്രമിക്കുമെന്ന ചര്‍ച്ച വ്യാപകമായി. യു എസ് സൈനികര്‍ക്ക് ആഡംബര ഭക്ഷണം നല്‍കിയെന്ന രീതിയിലുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഫെബ്രുവരി 21ന് ചില അക്കൗണ്ടുകള്‍ 'സ്റ്റേക്ക്, പൈ, ക്രാബ് ലെഗ്സ്, ലോബ്സ്റ്റര്‍ എന്നിവ ഉള്‍പ്പെട്ട മെനു ഫെഡറല്‍ സൈനികര്‍ക്ക് നല്‍കി' എന്ന് പരാമര്‍ശിച്ചതോടെയാണ് ഊഹാപോഹക്കഥകള്‍ വ്യാപകമായത്. 

ഈ തരത്തിലുള്ള 'സ്റ്റേക്ക്- ലോബ്സ്റ്റര്‍' ഭക്ഷണങ്ങള്‍ക്കുള്ള തമാശയോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാഖ്യാനിച്ചത് 'യുദ്ധം തുടങ്ങുന്നതിന് മുമ്പ് അവസാന ഭക്ഷണം' എന്നായിരുന്നു. ഈ ആശയം വൈറലായ ഒരു വീഡിയോയുടെ സാഹചര്യത്തോടെയാണ് ചര്‍ച്ചകളില്‍ ഇടം പിടിച്ചത്.  

എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും പ്രസ്താവനകളോ ഔദ്യോഗിക വിവരങ്ങളോ ഈ ഭക്ഷണം യുദ്ധത്തിനായുള്ള പ്രത്യേക നടപടിയുമായി ബന്ധപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചിട്ടില്ല.

ഉയര്‍ന്നതരം ഭക്ഷണങ്ങള്‍ സൈന്യത്തിന് ആഘോഷ ദിനങ്ങളിലും പ്രത്യേക ഓപ്പറേഷനുകള്‍ തുടങ്ങിയ സാഹചര്യങ്ങളിലും നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് യുദ്ധ നിരീക്ഷണത്തേക്കാള്‍ ഒരു ശൈലിയെന്നുള്ള അഭിപ്രായമാണ് സൈനിക രംഗത്തുള്ളവര്‍ പറയുന്നത്. അതിനാല്‍ ഇപ്പോഴുള്ള 'അത്യാഡംബര ഭക്ഷണം' എന്നതിനര്‍ഥം ഉടന്‍ യുദ്ധമാണെന്നല്ല.