ക്രിമിയ പാലം ആക്രമണ കേസ്: റഷ്യയില്‍ എട്ട് പേര്‍ക്ക് :ജീവപര്യന്തം ശിക്ഷ

ക്രിമിയ പാലം ആക്രമണ കേസ്: റഷ്യയില്‍ എട്ട് പേര്‍ക്ക് :ജീവപര്യന്തം ശിക്ഷ


മോസ്‌കോ: റഷ്യകൂട്ടിച്ചേര്‍ത്ത ക്രിമിയയിലേക്കുള്ള പ്രധാന ഗതാഗത-സൈനിക വിതരണ പാതയായ കെര്‍ച്ച് കടലിടുക്ക് പാലം ആക്രമിച്ച കേസില്‍ എട്ട് പേരെ റഷ്യന്‍ കോടതി വ്യാഴാഴ്ച ഭീകരവാദ കുറ്റത്തിന് കുറ്റക്കാരാക്കി. പ്രതികള്‍ക്കെല്ലാം ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2022 ഒക്ടോബറിലായിരുന്നു ആക്രമണം. ബോംബ് നിറച്ച ട്രക്ക് പാലത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ തകര്‍ന്നു; ട്രക്ക് ഡ്രൈവറും സമീപത്തുണ്ടായിരുന്ന കാറിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. സംഭവത്തിനുശേഷം പാലം പൂര്‍ണമായി പുനര്‍നിര്‍മിക്കാന്‍ മാസങ്ങളെടുത്തിരുന്നു. ആക്രമണത്തെ ഭീകരവാദ നടപടിയെന്ന് വിശേഷിപ്പിച്ച റഷ്യ, പ്രതികാരമായി യുക്രൈന്റെ വൈദ്യുത ഗ്രിഡ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി വ്യാപക ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ സുരക്ഷാ ഏജന്‍സിയായ എസ്ബിയു (SBU) ഏറ്റെടുത്തിരുന്നു. റഷ്യന്‍, യുക്രൈന്‍ , അര്‍മീനിയ പൗരന്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി. മൂന്ന് യുക്രൈന്‍ , രണ്ട് ജോര്‍ജിയന്‍ പൗരന്‍മാരെയായി അഞ്ചുപേര്‍ക്കെതിരെ കേസില്‍ അവരുടെ അഭാവത്തില്‍ കുറ്റപത്രം ചുമത്തി. ആര്‍ത്യോം, ജോര്‍ജി അസത്യാന്‍, ഓലെഗ് ആന്റിപോവ്, അലക്‌സാണ്ടര്‍ ബൈലിന്‍, വ്‌ലാദിമിര്‍ സ്ലോബ, ദിമിത്രി ത്യാഴെലിഖ്, റോമാന്‍ സൊലോംകോ, ആര്‍തൂര്‍ ടെര്‍ചന്യാന്‍ എന്നിവരാണ് പ്രതികള്‍. ഭീകരാക്രമണവും അനധികൃത ആയുധക്കടത്തുമാണ് പ്രധാന കുറ്റം. സ്‌ഫോടകവസ്തുക്കള്‍ കടത്തിയെന്ന അധിക കുറ്റവും രണ്ടുപേര്‍ക്കുമേല്‍ ചുമത്തി.

യുക്രൈന്‍ സഹായത്തോടെ ആക്രമണം ആസൂത്രണം ചെയ്തുവെന്നാണ് റഷ്യന്‍ ആരോപണം. എന്നാല്‍ ട്രക്കില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്ന കാര്യം തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും കേസില്‍ കുറ്റംചെയ്തിട്ടില്ലെന്നും എല്ലാ പ്രതികളും വാദിച്ചു. എസ്ബിയു മേധാവി ലഫ്റ്റനന്റ് ജനറല്‍ വാസില്‍ മാല്യൂക് 2023ല്‍ നല്‍കിയ അഭിമുഖത്തില്‍ താനും രണ്ടുപേരും ആക്രമണം തയ്യാറാക്കിയതാണെന്നും മറ്റുള്ളവരെ അറിവില്ലാതെ ഉപയോഗിച്ചതാണെന്നും പറഞ്ഞിരുന്നു. റഷ്യ, മാല്യൂക്കിനെയാണ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി പ്രഖ്യാപിച്ചത്.

ദക്ഷിണ റഷ്യയിലെ റോസ്‌റ്റോവ്ഓണ്‍ഡോണിലുള്ള സൈനിക കോടതി 2025 ഫെബ്രുവരിയിലാണ് രഹസ്യ വിചാരണ ആരംഭിച്ചത്. സ്‌ഫോടനം നടന്ന ട്രക്കിലെ ചരക്കുനീക്കം കൈകാര്യം ചെയ്ത ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ ഓലെഗ് ആന്റിപോവ്, സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഫെഡറല്‍ സുരക്ഷാ സേവനമായ എഫ്എസ്ബിയെ സമീപിച്ചതായും അന്വേഷണത്തില്‍ സഹായിക്കാനായിരുന്നു ശ്രമമെന്നും പറഞ്ഞു. ആദ്യം വിട്ടയച്ചെങ്കിലും ദിവസങ്ങള്‍ക്കകം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വിധി പ്രസ്താവനയ്ക്കുശേഷം കോടതിയില്‍ സംസാരിച്ച ആന്റിപോവ്, 'ഞങ്ങള്‍ നിരപരാധികളാണ്. പോളിഗ്രാഫ് പരിശോധനകള്‍ നടത്തി, എല്ലാറ്റിനും സഹകരിച്ചു. ആരും ഞങ്ങള്‍ക്ക് എതിരെ സാക്ഷ്യം പറഞ്ഞിട്ടില്ല. സത്യം ജനങ്ങളോട് പറയണം' എന്നു പറഞ്ഞു.

2014ല്‍ റഷ്യ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ത്ത ക്രിമിയയ്ക്കുള്ള അവകാശവാദത്തിന്റെ ഏറ്റവും ദൃശ്യമായ പ്രതീകമാണ് 19 കിലോമീറ്റര്‍ നീളമുള്ള കെര്‍ച്ച് പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമായ ഇത് സൈനികവും സിവിലിയന്‍വുമായ ഗതാഗതത്തിന് അത്യന്താപേക്ഷിതമാണ്. 2022 ഒക്ടോബറിലെ ട്രക്ക് ബോംബ് ആക്രമണത്തിന് പിന്നാലെ 2023 ജൂലൈയിലും കടല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രൈന്‍ രണ്ടാമതും പാലം ആക്രമിച്ചിരുന്നു. രണ്ട് പേര്‍ മരിച്ച ആ സംഭവവും പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തിയിരുന്നു.