യു എസ്- ഹമാസ് ചര്‍ച്ച കെയ്‌റോയില്‍ നടന്നു

യു എസ്- ഹമാസ് ചര്‍ച്ച കെയ്‌റോയില്‍ നടന്നു


കെയ്‌റോ: യു എസും ഹമാസും ആദ്യമായി നേരില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ഈജിപ്തിലെ കെയ്റോയില്‍ ചര്‍ച്ച നടന്നത്. 

സി എന്‍ എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മുതിര്‍ന്ന യു എസ് ഉപദേഷ്ടാവ് ആര്യേ ലൈറ്റ്സ്റ്റോണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഹമാസിന്റെ  ഖലീല്‍ അല്‍-ഹയ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്. യു എസ് പിന്തുണയുള്ള യു എന്‍ സെക്രട്ടറി ജനറലിന്റെ ഗാസയിലെ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവും ചര്‍ച്ചയോടൊപ്പം ചേര്‍ന്നു. അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് വ്യോമാക്രമണങ്ങള്‍ നിര്‍ത്തുക, കൂടുതല്‍ മാനുഷിക സഹായം അനുവദിക്കുക തുടങ്ങിയവയുടെ ആദ്യഘട്ടം ഇസ്രായേല്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത അല്‍ ഹയ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചത്തെ യോഗത്തിന് മുമ്പ് യു എസ് ഉപദേഷ്ടാവ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടിരുന്നു. ഹമാസ് നിരായുധീകരണം പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചാല്‍ ഒന്നാം ഘട്ടത്തിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ട്. എങ്കിലും നിലവിലെ യു എസ് മധ്യസ്ഥതയിലുള്ള 20 പോയിന്റ് സമാധാന പദ്ധതി പ്രകാരം നിരായുധീകരണം ഔദ്യോഗികമായി രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഗാസയിലേക്ക് അന്താരാഷ്ട്ര സേനയെ വിന്യസിക്കുക, തകര്‍ന്ന പ്രദേശത്ത് നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, സാങ്കേതിക ഭരണകൂടം സ്ഥാപിക്കുക, ഗാസയുടെ പുനര്‍നിര്‍മ്മാണം എന്നിവ നടക്കും. 

ഹമാസ് ഈ നിര്‍ദ്ദേശത്തെ അടിസ്ഥാനപരമായി കൃത്യമല്ലാത്തതായാണ് കാണുന്നത്. നിര്‍ദ്ദേശം മുഴുവന്‍ നിരായുധീകരണം എന്ന ഒറ്റ വ്യവസ്ഥയിലേക്ക് ചുരുക്കുന്നുവെന്നാണ് ഹമാസ് പറയുന്നത്. മറ്റ് ആദ്യഘട്ട ബാധ്യതകള്‍ മാറ്റിവയ്ക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുന്നുവെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.

മുന്‍ഗണനകളുടെ ക്രമത്തിലെ പ്രധാന അസന്തുലിതാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇസ്രായേലിന്റെ സുരക്ഷ ആദ്യം മുന്നോട്ടു വെക്കുകയും അതേസമയം പാലസ്തീനികളുടെ മാനുഷിക, രാഷ്ട്രീയ, ഭരണപരമായ അവകാശങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്രോതസ്സ് പറഞ്ഞു. ഹമാസ് നിരായുധീകരണം നടന്നില്ലെങ്കില്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പറഞ്ഞ ഇസ്രായേലിന്റെ ആവശ്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

20 പോയിന്റ് സമാധാന നിര്‍ദ്ദേശത്തില്‍ തീരുമാനിച്ചതുപോലെ മധ്യസ്ഥര്‍ 'യെല്ലോ ലൈന്‍' എന്ന് വിളിക്കുന്ന ഭാഗത്തു നിന്നും ഇസ്രായേല്‍ പിന്മാറി. വെടിനിര്‍ത്തല്‍ മധ്യസ്ഥത വഹിച്ചതിനുശേഷം ഇസ്രായേല്‍ കരാര്‍ അവസാനിപ്പിക്കുന്നതില്‍ തുടരുന്നില്ലെന്ന് ഹമാസും നിരവധി അന്താരാഷ്ട്ര സംഘടനകളും പറഞ്ഞു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ ഹമാസ് പതിവായി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇത് കുറഞ്ഞത് 765 പേരുടെ മരണത്തിന് കാരണമായെന്നും പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ 2026 ജനുവരിയില്‍ അവസാന ബന്ദിയും തിരിച്ചെത്തിയതിനുശേഷം രണ്ടാം ഘട്ടം ആരംഭിച്ചതായും ഇപ്പോള്‍ നിരായുധീകരണം പൂര്‍ത്തിയാക്കാന്‍ ഹമാസ് സമ്മതിക്കണമെന്നും യു എസും ഇസ്രായേലും അവകാശപ്പെടുന്നു.