അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ റഷ്യ വിജയം പ്രഖ്യാപിക്കുമെന്ന് സെലെന്‍സ്‌കി

അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ റഷ്യ വിജയം പ്രഖ്യാപിക്കുമെന്ന് സെലെന്‍സ്‌കി


കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയ്നും നാറ്റോയ്ക്കുമെതിരായ യുദ്ധത്തില്‍ 'വിജയം' പ്രഖ്യാപിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയന്‍ ഇന്റലിജന്‍സ് അവകാശപ്പെട്ടു. 

യക്രെനിയന്‍ സമൂഹത്തില്‍ അവിശ്വാസം വളര്‍ത്തുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും 'വിജയകരമായ' വിവരണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ റഷ്യന്‍ പ്രചാരകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുക്രെയ്‌നിയന്‍ മിലിട്ടറി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് കീ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രെയ്നെ ഒറ്റിക്കൊടുത്തു, മോസ്‌കോയോ വാഷിംഗ്ടണോ യൂറോപ്യന്മാരുടെയും യുക്രെയ്‌നിയക്കാരുടെയും അഭിപ്രായത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും പ്രചാരണത്തിന്റെ പ്രധാന വിവരണങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ഒരു ടെലിഗ്രാം പോസ്റ്റില്‍ അവകാശപ്പെട്ടു.

ആറു ബില്യണ്‍ യൂറോയുടെ സൈനിക സഹായ പാക്കേജുമായി നടന്നുകൊണ്ടിരിക്കുന്ന റഷ്യന്‍- മേരിക്കന്‍ ചര്‍ച്ചകള്‍ക്കിടയില്‍ കീവിന്റെ സ്ഥാനം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന യുക്രെയ്നിന്റെ യൂറോപ്യന്‍ പങ്കാളികളെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് റഷ്യയുടെ കൂടുതല്‍ ലക്ഷ്യം.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തുടക്കത്തില്‍ 'പ്രത്യേക സൈനിക നടപടി' എന്നാണ് വിളിച്ചതെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷമായി മാറി.