ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം 400 കടന്ന് റെഡ് സോണില്‍

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം 400 കടന്ന് റെഡ് സോണില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച വായു മലിനീകരണം അതിശക്തമായി ഉയര്‍ന്നതോടെ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ 'സിവിയര്‍' വിഭാഗത്തിലെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. 400-നു മുകളിലുള്ള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയ ഇടങ്ങള്‍ ഡല്‍ഹിയില്‍ അനേകമുണ്ട്ായതോടെയാണ് നഗരം ഔദ്യോഗികമായി 'റെഡ് സോണ്‍' ആയി പ്രഖ്യാപിക്കപ്പെട്ടത്.

വൈകിട്ട് നാലു മണിയോടെ രേഖപ്പെടുത്തിയ ഡല്‍ഹിയുടെ 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര ഇന്‍ഡക്‌സ് 361 ആയിരുന്നു. രാജ്യത്ത് ഏറ്റവും മലിനമായ നഗരങ്ങളില്‍ രണ്ടാമതെത്തിയതായി ഡേറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഡല്‍ഹി 322 വായു നിലവാര ഇന്‍ഡക്‌സ് രാജ്യത്തെ ഏറ്റവും മലിന നഗരമായി കാണിക്കുന്നു.

കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പ്രകാരം ഡല്‍ഹിയിലെ 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 15 എണ്ണം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് 400-നു മുകളിലുള്ള വായു ഗുണനിലവാരം രേഖപ്പെടുത്തി. 

വസീര്‍പൂര്‍- 424, ബവാന- 424, ബുറാരി ക്രോസിങ്- 420, വിവേക് വിഹാര്‍- 415, നരേല- 412, ജഹാംഗീര്‍പുറി- 409, ഐ ടി ഒ- 408, റോഹിണി- 408, നെഹ്റു നഗര്‍- 407, പഞ്ചാബി ബാഗ്- 404, പട്പര്‍ഗഞ്ച്- 403, അശോക് വിഹാര്‍- 402, സോണിയ വിഹാര്‍: 401, ചാന്ദ്‌നി ചൗക്ക്- 400. ഇതിനൊപ്പം നാഷണല്‍ ക്യാപിറ്റല്‍ റീജിയനിലെ നോയിഡ- 354, ഗ്രേറ്റര്‍ നോയിഡ- 336, ഗാസിയാബാദ്- 339 എന്നിവയും വെരി പ്യുവര്‍ വിഭാഗത്തില്‍ പെടുന്ന വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്.

പാടങ്ങള്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ ഏകദേശം 30 ശതമാനം കാരണമാണെന്നും വാഹനങ്ങളുടെ എമിഷന്‍ 15.2 ശതമാനം സംഭാവന ചെയ്തതായും പറയുന്നു.

ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം വെള്ളിയാഴ്ച പഞ്ചാബില്‍ 100, ഹരിയാനയില്‍ 18, ഉത്തരപ്രദേശില്‍ 164 പാടം കത്തിക്കല്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം വെള്ളിയാഴ്ച പഞ്ചാബില്‍ 100, ഹരിയാനയില്‍ 18, ഉത്തരപ്രദേശില്‍ 164 പാടം കത്തിക്കല്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി എയര്‍ ക്വാളിറ്റി എര്‍ളി വാര്‍ണിംഗ് സിസ്റ്റം പ്രകാരമുള്ള പ്രവചനങ്ങള്‍ അനുസരിച്ച് അടുത്ത ദിവസങ്ങളിലും വായു ഗുണനിലവാരം വെരി പ്യുവര്‍  വിഭാഗത്തില്‍ തുടരുമെന്നാണ് സൂചന. ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ഡല്‍ഹിയുടെ വായു ഗുണനിലവാരം പ്യുവര്‍, വെരി പ്യുവര്‍, സിവിയര്‍ വിഭാഗങ്ങള്‍ക്കിടയില്‍ മാറിമാറി തുടരുകയാണ്.