നെതന്യാഹു മോഡിയുമായി ടെലിഫോണില്‍ സംസാരിച്ചു

നെതന്യാഹു മോഡിയുമായി ടെലിഫോണില്‍ സംസാരിച്ചു


ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണില്‍ സംസാരിച്ചു. ഇറാനുമായുള്ള ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ച് നെതന്യാഹു മോഡിയുമായി സംസാരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവയാണ് ഇസ്രായേല്‍ വെള്ളിയാഴ്ച ലക്ഷ്യമിട്ടത്. 

ഇന്ത്യയുടെ ആശങ്കകള്‍ പങ്കുവെച്ചതായും മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകെ ഊന്നിപ്പറഞ്ഞതായും പ്രധാനമന്ത്രി മോഡിട്വീറ്റ് ചെയ്തു. 

ഇറാനുമായുള്ള സംഘര്‍ഷത്തിനിടയില്‍ പിന്തുണ നേടാനുള്ള ഇസ്രായേലിന്റെ നയതന്ത്ര നീക്കത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കളുമായി നെതന്യാഹു സംസാരിച്ചു. 

ആക്രമണത്തില്‍ ഇറാനിയന്‍ സൈന്യത്തിലെ മറ്റ് നിരവധി കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാനിലെ 2 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ഇറാന്റെ നൂര്‍ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ടെഹ്റാനില്‍ 78 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ടെഹ്റാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയുന്നതിനുള്ള നീണ്ട ഓപ്പറേഷനായിരിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞു.