ഹൂത്തികള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ പാലസ്തീനില്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

ഹൂത്തികള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ പാലസ്തീനില്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്


വെസ്റ്റ്ബാങ്ക്: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഹെബ്രോണിനടുത്തുള്ള പാലസ്തീന്‍ പട്ടണമായ സായിറില്‍ പതിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പാലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഐ ഡി എഫും പാലസ്തീന്‍ റെഡ് ക്രസന്റും അറിയിച്ചു.

ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് മുമ്പാണ് ഹൂത്തി ആക്രമണം ഉണ്ടായത്. യെമനില്‍ നിന്നുള്ള മിസൈലുകളില്‍ ഇന്റര്‍സെപ്റ്ററുകളൊന്നും വിക്ഷേപിച്ചിട്ടില്ലെന്ന് ഐ ഡി എഫ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണഎന്ന് ഐ ഡി എഫ് പറഞ്ഞു.

യെമന്‍ മിസൈലിന് മുമ്പ് ജറുസലേമിലും വെസ്റ്റ് ബാങ്കിന്റെ തെക്കന്‍ ജനവാസ കേന്ദ്രങ്ങളിലും സൈറണുകള്‍ മുഴങ്ങിയിരുന്നുവെങ്കിലും പാലസ്തീന്‍ പട്ടണങ്ങളില്‍ മുന്നറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.

ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രോക്‌സികളുടെ പ്രാദേശിക ശൃംഖലയായ ഇറാന്റെ 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' എന്നറിയപ്പെടുന്ന സംഘടനയുടെ ഭാഗമാണ് ഹൂത്തികള്‍.

'അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, ജൂതന്മാര്‍ക്ക് ശാപം' എന്ന മുദ്രാവാക്യം വിളിക്കുന്ന യെമന്‍ വിമതര്‍ 2023 നവംബറില്‍ ഇസ്രായേലിനെയും സമുദ്ര ഗതാഗതത്തെയും ആക്രമിക്കാന്‍ തുടങ്ങിയിരുന്നു.

2025 ജനുവരിയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നപ്പോള്‍ ഹൂത്തികള്‍ വെടിനിര്‍ത്തല്‍ നിര്‍ത്തി. ആ സമയം, അവര്‍ ഇസ്രായേലിന് നേരെ 40-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡസന്‍ കണക്കിന് ആക്രമണ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചിരുന്നു. ജൂലൈയില്‍ ടെല്‍ അവീവില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ഇതേ തുടര്‍ന്ന് യെമനില്‍ ഇസ്രായേലിന്റെ ആദ്യ ആക്രമണത്തിന് കാരണമായി.

മാര്‍ച്ച് 18ന് ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഐ ഡി എഫ് ആക്രമണം പുന:രാരംഭിച്ചതിനുശേഷം യെമനിലെ ഹൂത്തികള്‍ ഇസ്രായേലിന് നേരെ 49 ബാലിസ്റ്റിക് മിസൈലുകളും കുറഞ്ഞത് 11 ഡ്രോണുകളും വിക്ഷേപിച്ചു. നിരവധി മിസൈലുകള്‍ പരാജയപ്പെട്ടു.