പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 21ന് തുടങ്ങും

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 21ന് തുടങ്ങും


ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം ചേരുകയെന്ന് മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയാണ് തിയ്യതികള്‍ ശിപാര്‍ശ ചെയ്തത്. 3 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം പുന:രാരംഭിക്കുന്നത്. സാധാരണ സമയക്രമത്തില്‍ നിന്ന് മാറ്റമുണ്ടാവില്ലെന്നും ലോക്സഭയും രാജ്യസഭവും രാവിലെ 11 മണിക്ക് യോഗം ചേരുമെന്നും കേന്ദ്രമന്ത്രി റിജിജു ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവ വിശദീകരിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ട പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാനില്‍ നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിമേഖലകളില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരില്‍ നിന്നു മറുപടി തേടിയായിരുന്നു പ്രധാനമന്ത്രിക്കുള്ള പ്രതിപക്ഷം കത്തു നില്‍കിയത്. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ചയായേക്കും.

പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പടെ 15 പാര്‍ട്ടികള്‍ ഒപ്പിട്ട കത്ത് സര്‍ക്കാരിന് കൈമാറിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.