കൊച്ചി വാട്ടര്‍ മെട്രോ, സിയാല്‍ മാതൃകയില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനം ആരംഭിക്കുന്നു

കൊച്ചി വാട്ടര്‍ മെട്രോ, സിയാല്‍ മാതൃകയില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനം ആരംഭിക്കുന്നു


ആലപ്പുഴയിലെ പുറക്കാട് സോളാര്‍ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
കൊച്ചി:   സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴയിലെ പുറക്കാട് സോളാര്‍ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ മേല്‍ക്കൂരയ്ക്ക് മുകളിലുള്ള സോളാര്‍ പാനല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

2030 ആകുമ്പോഴേക്കും പൂര്‍ണമായും ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊര്‍ജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.

'ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന സ്ഥലത്ത് 90 ഏക്കര്‍ സ്ഥലം ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉടന്‍ തന്നെ ഭൂമി കൈമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 17 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സിയാല്‍ മാതൃകയിലുള്ള സോളാര്‍ ഫാം അവിടെ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍, പവര്‍ ഗ്രിഡ് സ്‌കീം ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി (കെഎസ്ഇബി) ഇത് കൈമാറും, പകരം മുഴുവന്‍ വാട്ടര്‍ മെട്രോ ഫ്‌ലീറ്റിനും ഇന്ധനം നല്‍കുന്നതിന് കൊച്ചിയില്‍ തത്തുല്യമായ വൈദ്യുതി ലഭ്യമാക്കും,' കെഡബ്ല്യുഎംഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) സാജന്‍ പി ജോണ്‍  പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇലക്ട്രിക്, പി ഒ എല്‍ (പെട്രോളിയം, ഓയില്‍, ലൂബ്രിക്കന്റുകള്‍) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍,, പി ഒ എല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകള്‍ പ്രധാനമായും എല്‍ ടി ഒ (ലിഥിയം ടൈറ്റാനേറ്റ് ഓക്‌സൈഡ്) ബാറ്ററികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വൈറ്റില ഹബ്ബിലെ ഒ സി സി (ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്റര്‍) പോലുള്ള വാട്ടര്‍ മെട്രോ ടെര്‍മിനലുകളിലും കെട്ടിടത്തിലും മേല്‍ക്കൂര സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

'ഹൈക്കോടതി പോലുള്ള സ്ഥലങ്ങളില്‍ ചില ടെര്‍മിനലുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളഥ്, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളില്‍ പാനലുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിടുന്നത്.

2017 മുതല്‍ പ്രവര്‍ത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ ശൃംഖലകളില്‍ ഒന്നാണ്, നിലവില്‍ അതിന്റെ 55% വൈദ്യുതിയും സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നാണ്.