യു എസില്‍ നിന്നും നാടുകടത്തിയ സിഖുകാരെ തലപ്പാവ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം

യു എസില്‍ നിന്നും നാടുകടത്തിയ സിഖുകാരെ തലപ്പാവ് ധരിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം


അമൃതസര്‍: യു എസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തിലെ സിഖുകാരെ തലപ്പാവ് ധരിക്കാന്‍ അനുവദിക്കാതിരുന്നതിനെ സിഖുകാരുടെ ഉന്നത സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) അപലപിച്ചു. 

സിഖുകാരില്‍ ചിലരെ യു എസ് ഉദ്യോഗസ്ഥര്‍ തലപ്പാവ് ധരിക്കാന്‍ അനുവദിച്ചില്ലെന്ന് എസ്ജിപിസി ആരോപിച്ചു.

നാടുകടത്തപ്പെട്ടവരുടെ മൂന്നാമത്തെ ബാച്ചില്‍ പഞ്ചാബില്‍ നിന്നുള്ള 65 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഗുജറാത്തില്‍ നിന്നുള്ള എട്ട് പേരുമാണുണ്ടായിരുന്നത്. 

തലപ്പാവ് സിഖുകാരന്റെ ഭാഗമാണെന്ന് എസ്ജിപിസി സെക്രട്ടറി ഗുരുചരണ്‍ സിംഗ് ഗ്രേവാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ചാനലുകളും സോഷ്യല്‍ മീഡിയയും പങ്കിട്ട വീഡിയോകളും ചിത്രങ്ങളും ഇന്ത്യന്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സിഖുകാര്‍ക്ക് തലപ്പാവ് ഇല്ലായിരുന്നു. 

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തരം ആശങ്കകള്‍ ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എസ്ജിപിസി യു എസ് സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഗ്രേവാള്‍ പറഞ്ഞു. 

തൊഴിലവസരങ്ങള്‍ തേടി നിയമവിരുദ്ധ വഴികളിലൂടെ യു എസില്‍ എത്താന്‍ ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായി നാടുകടത്തപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഡേറ്റ പ്രകാരം കഴിഞ്ഞ 16 വര്‍ഷത്തിനിടെ 15,000-ത്തിലധികം ഇന്ത്യക്കാരെ യു എസില്‍ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ട്രംപിന്റെ കഴിഞ്ഞ പ്രസിഡന്റ് പദവി കാലത്തെ റെക്കോര്‍ഡ് സംഖ്യയാണിത്.

ട്രംപ് രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വീണ്ടും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യു എസ് നൂറുകണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെയാണഅ നാടുകടത്തിയത്. 

രേഖകളില്ലാത്ത ഇന്ത്യക്കാരെ മനുഷ്യക്കടത്തുകാര്‍ വശീകരിക്കുന്നുണ്ടെന്ന് പറഞ്ഞു യു എസ് സന്ദര്‍ശന വേളയില്‍ മോഡി സഹകരണം തുടരുമെന്ന് വ്യക്തമാക്കി. 

അനധികൃതമായി യു എസില്‍ കഴിയുന്ന ഏതൊരു ഇന്ത്യക്കാരനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാന്‍ തങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മോഡി പറഞ്ഞു.