തെളിവുണ്ടെങ്കില്‍ ഡെമോക്രാറ്റുകള്‍ തനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ട്രംപ്

തെളിവുണ്ടെങ്കില്‍ ഡെമോക്രാറ്റുകള്‍ തനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ജെഫ്രി എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പികുന്ന ളെിവുകളുണ്ടെങ്കില്‍ എന്തുകൊണ്ടായിരുന്നു നടപടി സ്വീകരിക്കാതിരുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദ്യം ഉന്നയിച്ചു. ഡെമോക്രാറ്റുകളെ വിമര്‍ശിച്ച പ്രസിഡന്റ് ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യം ഉന്നയിച്ചു. 

മുന്‍ അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡിനെയും മുന്‍ പ്രോസിക്യൂട്ടര്‍ മൗറീന്‍ കോമിയെയും ചുമതലപ്പെടുത്തിയ ഡെമോക്രാറ്റുകള്‍ എന്തുകൊണ്ട് അധികാരം ഉപയോഗിച്ചില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

കാരണങ്ങളില്ലാത്തതുകൊണ്ടാണ് ഡെമോക്രാറ്റുകള്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോയതെന്നും കോടതി അനുമതിക്ക് വിധേയമായി പ്രസക്തമായ ഗ്രാന്‍ഡ് ജൂറി സാക്ഷ്യങ്ങളും ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയോട് ആവശ്യപ്പെട്ടുതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ഡെമോക്രാറ്റുകള്‍ നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെ്ന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലൈംഗിക കടത്തിന് ജെഫ്രി എപ്സ്റ്റീനെതിരെ 2019-ല്‍ ചുമത്തിയ കുറ്റപത്രവുമായി ബന്ധപ്പെട്ട ഗ്രാന്‍ഡ് ജൂറി ട്രാന്‍സ്‌ക്രിപ്റ്റുകള്‍ പുറത്തുവിടാന്‍ ബോണ്ടി ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 

2003-ല്‍ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തില്‍ ട്രംപ് എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോണ്ടിക്ക് പ്രസിഡന്റിന്റെ നിര്‍ദ്ദേശം വന്നത്. ''ഹാപ്പി ബര്‍ത്ത്‌ഡേ- എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമായിരിക്കാം'' എന്ന് അവസാനിക്കുന്ന നഗ്‌നയായ ഒരു സ്ത്രീയുടെ രൂപരേഖയ്ക്കുള്ളിലാണ് കത്ത് ടൈപ്പ് ചെയ്തിരിക്കുന്നതെന്ന് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മറുപടിയായി, ജേണലിനെ ആക്രമിച്ച ട്രംപ്, വാര്‍ത്താ ഏജന്‍സിക്കെതിരെ കേസെടുക്കുമെന്ന് പറയുകയും താന്‍ കത്ത് എഴുതിയിട്ടില്ലെന്ന് നിഷേധിക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ സത്യസന്ധത പുലര്‍ത്താന്‍ പഠിക്കണമെന്നും നിലവിലില്ലാത്ത ഉറവിടങ്ങളെ ആശ്രയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

1980കളില്‍ സ്വകാര്യ ജെറ്റുകളും ആഡംബര പാര്‍ട്ടികളും നടത്തി സമ്പന്നരെയും പ്രശസ്തരെയും പ്രണയിച്ച ന്യൂയോര്‍ക്ക് നഗരത്തിലെ ഗണിത അധ്യാപകനും ധനകാര്യ വിദഗ്ദ്ധനുമായിരുന്നു ജെഫ്രി എപ്സ്റ്റീന്‍.

പ്രസിഡന്റ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പ്രിന്‍സ് ആന്‍ഡ്രൂ എന്നിവര്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

2005ല്‍ എപ്സ്റ്റീന്‍ തന്റെ പാം ബീച്ചിലെ വീട്ടില്‍ വെച്ച് മകളെ പീഡിപ്പിച്ചതായി ഫ്‌ളോറിഡയിലെ 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു, 2008 മുതല്‍, ന്യൂയോര്‍ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ എപ്സ്റ്റീന്‍ ലെവല്‍ ത്രീ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.  

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററിലെ സെല്ലില്‍ മരിച്ച നിലയിലാണ് എപ്സ്റ്റീനെ കണ്ടെത്തിയത്.

തെളിവുണ്ടെങ്കില്‍ ഡെമോക്രാറ്റുകള്‍ തനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ട്രംപ്