വാള്‍സ്ട്രീറ്റ് ജേണലിനെതിരായ 10 ബില്യണ്‍ ഡോളറിന്റെ ട്രംപ് മാനനഷ്ടക്കേസ് യു എസ് ജഡ്ജി തള്ളി

വാള്‍സ്ട്രീറ്റ് ജേണലിനെതിരായ 10 ബില്യണ്‍ ഡോളറിന്റെ ട്രംപ് മാനനഷ്ടക്കേസ് യു എസ് ജഡ്ജി തള്ളി


വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി യു എസ് പ്രസിഡന്റ് ബന്ധപ്പെട്ടിരുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസാധകനെതിരെയുള്ള കേസ് യു എസ് ജഡ്ജി തള്ളി.

ഫ്‌ളോറിഡയിലെ ഒരു ഫെഡറല്‍ കോടതിയില്‍ കുറഞ്ഞത് 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് അമേരിക്കന്‍ പത്രത്തിനും റൂപര്‍ട്ട് മര്‍ഡോക്ക് ഉള്‍പ്പെടെയുള്ള അതിന്റെ ഉടമകള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്.

2003ല്‍ എപ്സ്റ്റീന് നല്‍കിയ 'ജന്മദിന പുസ്തകത്തില്‍' ട്രംപിന്റെ പേര് ഉണ്ടെന്ന് ജൂലൈ 17ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പത്രം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. ആ സന്ദേശത്തില്‍, ട്രംപ് ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഒരു ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസ് പ്രസിഡന്റ് പുനഃപരിശോധിക്കുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ബി ബി സിയുടെ യു എസ് വാര്‍ത്താ പങ്കാളിയായ സി ബി എസ് ന്യൂസിനോട് പറഞ്ഞു.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തന്നോട് ദ്രോഹത്തോടെ പെരുമാറിയെന്ന ട്രംപിന്റെ വാദത്തെ പിന്തുണക്കുന്ന തെളിവില്ലെന്ന് യു എസ് ജില്ലാ ജഡ്ജി ഡാരിന്‍ ഗെയ്ല്‍സ് പറഞ്ഞു. 

മുന്‍വിധികളില്ലാതെ കേസ് തള്ളിക്കളഞ്ഞുവെങ്കിലും  ട്രംപിന് ഏപ്രില്‍ 27നകം പുതിയതും ഭേദഗതി ചെയ്തതുമായ കേസ് ഫയല്‍ ചെയ്യാന്‍ അനുവാദമുണ്ട്. 

അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയിക്കുന്നതു വരെ പ്രസിഡന്റ് നടപടികള്‍ തുടരുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ പുറത്തുവിടുന്നതിന് മുമ്പ് ഡെമോക്രാറ്റിക് അംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ജന്മദിന കുറിപ്പിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.