ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും

ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8/9 ഫ്‌ളീറ്റിന് കീഴിലുള്ള മുഴുവന്‍ വിമാനങ്ങളും ജൂണ്‍ 15 ഞായറാഴ്ച മുതല്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ട പരിശോധനകളില്‍ ഇന്ധനം, എഞ്ചിന്‍, ഹൈഡ്രോളിക് സിസ്റ്റം നിരീക്ഷണം എന്നിവ ഉള്‍പ്പെടും.  

ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റങ്ങളും ക്യാബിന്‍ എയര്‍ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിന്റേയും പരിശോധനകള്‍ നിര്‍വഹിക്കും. 

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമത, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം തുടങ്ങി വിപുലമായ പരിശോധനകളാണ് നിര്‍വഹിക്കുന്നത്. 

കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ തകരാറുകള്‍ എത്രയും വേഗം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

2011-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 787 രംഗത്ത് വന്നതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഗുരുതരമായ അപകടം സംഭവിക്കുന്നത്.

dreamliner,