ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: ഹമാസും പ്രാദേശിക ദോഗ്മുഷ് വംശജരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: ഹമാസും പ്രാദേശിക ദോഗ്മുഷ് വംശജരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്; 27 പേര്‍ കൊല്ലപ്പെട്ടു


ഗാസ: ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയെങ്കിലും സമാധാനം പുലരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും. ഏറെക്കാലമായി കാത്തിരുന്ന ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തലിന് ശേഷം സമാധാന സ്ഥിരത പ്രതീക്ഷിച്ചിരുന്ന ഗാസ പൗരന്മാരെ ഇപ്പോള്‍ അലട്ടുന്നത് രൂക്ഷമായ ആഭ്യന്തര സംഘര്‍ഷമാണ്.

ഗാസയിലെ ഏറ്റവും പുതിയ അക്രമത്തില്‍ കുറഞ്ഞത് 27 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലിനുമുമ്പ് ഇസ്രായേല്‍ സേനയായിരുന്നു മനുഷ്യജീവന് ഭീഷണിയായിരുന്നതെങ്കില്‍ ഇത്തവണ ഹമാസും ഗാസ വംശജരായ 'ദോഗ്മുഷ്' ഉം തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇസ്രായേല്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയായതിനുശേഷം നടന്ന ഏറ്റവും അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ ഒന്നാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 'ഇത്തവണ ആളുകള്‍ ഇസ്രായേലി ആക്രമണങ്ങളില്‍ നിന്നല്ല അവര്‍ സ്വന്തം ജനങ്ങളില്‍ നിന്നാണ് ഓടിരക്ഷപ്പെടേണ്ടിവരുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിവയ്പ്പ് പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ ആഴ്ച, പലസ്തീന്‍ ഇസ്ലാമിക ഗ്രൂപ്പായ ഹമാസും ദോഗ്മുഷ് വംശജരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികള്‍ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം സായുധ വംശജര്‍ തമ്മില്‍ വെടിയുതിര്‍ത്തു. പോരാട്ടത്തിനിടെ 19 ദുഗ്മുഷ് പോരാളികളും എട്ട് ഹമാസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച്, പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു.

കനത്ത വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബങ്ങള്‍ ഓടിപ്പോകുന്നതിനിടയിലും പരിഭ്രാന്തിയുടെ ദൃശ്യങ്ങള്‍ താമസക്കാര്‍ വിവരിച്ചു. 'ഇത്തവണ, ഇസ്രായേലി ആക്രമണങ്ങളില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുന്നില്ല. അവര്‍ സ്വന്തം ആളുകളില്‍ നിന്ന് ഓടുകയായിരുന്നു,' ഒരു താമസക്കാരന്‍ പറഞ്ഞു.

അക്രമത്തിലേക്ക് നയിച്ചത് എന്താണ് ?

തെല്‍ അല്‍ഹവ പരിസരത്ത് 300ലധികം പോരാളികള്‍ അടങ്ങുന്ന ഒരു ഹമാസ് സൈന്യം ദുഗ്മുഷ് തോക്കുധാരികള്‍ തമ്പടിച്ചിരിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്കിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.

ദുഗ്മുഷ് പോരാളികള്‍ തങ്ങളുടെ രണ്ട് അംഗങ്ങളെ കൊല്ലുകയും അഞ്ച് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഹമാസ് പറഞ്ഞു, ഇതാണ് തിരിച്ചടിക്ക്  പ്രേരിപ്പിത്. എന്നാല്‍ പുതിയ താവളം സ്ഥാപിക്കുന്നതിനായി ജോര്‍ദാനിയന്‍ ആശുപത്രിയായി മുമ്പ് ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തില്‍ നിന്ന് ഹമാസ് തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനുകാരണമെന്ന് ദുഗ്മുഷ് കുടുംബം അവകാശപ്പെട്ടു.

ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഹമാസ് മുന്നറിയിപ്പ് നല്‍കുന്നു

ഇസ്രായേല്‍ സൈന്യം അടുത്തിടെ ഒഴിപ്പിച്ച പ്രദേശങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി ഹമാസ് തങ്ങളുടെ സുരക്ഷാ സേനയിലെ ഏകദേശം 7,000 അംഗങ്ങളെ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി ജില്ലകളിലായി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. തങ്ങളുടെ പോരാളികള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ നോക്കുകയാണെന്നും 'പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവര്‍ത്തനത്തെയും' ശക്തമായി നേരിടുമെന്നും ഗ്രൂപ്പിന്റെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ദുഗ്മുഷ് കുടുംബം ഇസ്രായേലുമായി ബന്ധപ്പെട്ടവരാണെന്ന് പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പ് അവകാശപ്പെടുന്നു; എന്നിരുന്നാലും, ടെല്‍ അവീവുമായി സഹകരണമുണ്ടെന്ന വാദം ഗാസ ഗോത്രം  നിഷേധിച്ചു. പക്ഷേ ചില അംഗങ്ങള്‍ 'അതിക്രമങ്ങള്‍' ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് എല്ലാ കുടുംബാംഗങ്ങളെയും വിവേചനരഹിതമായി ലക്ഷ്യം വച്ചതായും അവര്‍ ആരോപിച്ചു.