ആഗോള പുകയില നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമതെന്ന് ലോകാരോഗ്യ സംഘടന

ആഗോള പുകയില നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമതെന്ന് ലോകാരോഗ്യ സംഘടന


ജനീവ: പുകവലി നിങ്ങളെ കൊല്ലുമെന്നൊരു കൂറ്റന്‍ പോസ്റ്ററാണ് നിങ്ങളുടെ സിഗററ്റ് പായ്ക്കറ്റില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതെന്ന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഇതൊരു സങ്കല്‍പ്പമല്ല സിഗററ്റ് പായ്ക്കറ്റിന്റെ 85ശതമാനവും ഈ മുന്നറിയിപ്പാണ്. ബ്രാന്‍ഡിന്റെ ലോഗോയ്ക്ക് വേണ്ടി മാത്രം ഒരല്‍പ്പ സ്ഥലം. അതാണ് ഇന്ത്യ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതൊരു കാല്‍പ്പനിക ചലച്ചിത്രമല്ല. ഇത് യാഥാര്‍ത്ഥ്യം. നാം ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയാകുന്നു. 
കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന2025 ആഗോള പുകയില പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ആശാവഹമാണ്. എംപവര്‍ (MPOWER) എന്ന ടൂള്‍ കിറ്റിലൂടെയാണ് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളുടെ പുകയില ഉപഭോഗത്തിന്റെ റാങ്കിംഗ് തയാറാക്കിയത്. ഇതൊരു ചുരുക്കെഴുത്താണ്.

മോണിറ്റര്‍ ടുബാക്കോ യൂസ് ആന്‍ഡ് പോളിസീസ് അഥവ പുകയില ഉപഭോഗവും നയങ്ങളിലുമുള്ള നിയന്ത്രണം എന്നതിലെ എം. നേരിട്ടല്ലാതെയുള്ള പുകവലിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക. ഇതിലെ പ്രോട്ടക്ട് എന്ന വാക്കിലെ പി. പുകവലി ഉപേക്ഷിക്കാന്‍ സഹായം  ഇതിലെ ഓഫര്‍ എന്നതിലെ ഒ. അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കല്‍. ഇതിലെ വാണിങ് എന്നതിലെ ഡബ്ല്യു. നടപ്പാക്കലും നിരോധനവും എന്നതിലെ എന്‍ഫോഴ്‌സ് എന്നതിലെ ഇ. നികുതി വര്‍ദ്ധിപ്പിക്കല്‍. ഇതിലെ റൈസ് എന്നതിലെ ആര്‍. തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആറ് മാനദണ്ഡങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലുമാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത്.

നിയന്ത്രണത്തിലും മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിലും ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്. ആറ് മാനദണ്ഡങ്ങളില്‍ നാലെണ്ണത്തിലായി ഇന്ത്യയ്ക്ക് 90 ശതമാനം മാര്‍ക്കാണ് ഇന്ത്യ നേടിയത്. 

സിഗററ്റ് പായ്ക്കറ്റുകളില്‍ വലിയ മുന്നറിയിപ്പ് നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള പുകയില നിയന്ത്രണ പരിപാടിക്ക് നേതൃത്വം നല്‍കുന്ന ഡോ. വിനായക് മോഹന്‍ പ്രസാദ് ചൂണ്ടിക്കാട്ടി.പത്ത് രാജ്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ മുന്നറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോശം ശീലത്തിനപ്പുറം നമ്മുടെ ജീവന്‍ അപഹരിക്കുന്ന ഒന്ന് കൂടിയാണ് പുകവലി. പ്രതിവര്‍ഷം എഴുപത് ലക്ഷം പേരാണ് പുകവലി ജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നത്. പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം മൂലം 13 ലക്ഷം പേര്‍ മരിക്കുന്നു. അതേസമയം വികസിത രാജ്യങ്ങള്‍ ഇപ്പോഴും പുകയില ഉപയോഗം എവിടെയാണ് അധികമാകുന്നത് എന്ന ചര്‍ച്ചയിലാണ്. ഇന്ത്യ ചില ധീരമായ നടപടികള്‍ പുകയില ഉപഭോഗത്തിനെതിരെ കൈക്കൊണ്ടിട്ടുണ്ട്.

1. രാജ്യത്തെ പൊതുവിടങ്ങളില്‍ പുകവലി പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.

2. വന്‍ ഭക്ഷണ ശാലകളിലും വിമാനത്താവളങ്ങളിലും പ്രത്യേക പുകവലി മുറികള്‍ അനുവദിച്ചിട്ടുണ്ട്.

3. പത്രദൃശ്യഓണ്‍ലൈന്‍ പുകയില പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.

എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള പുകയില വ്യാപാരവും വില്‍പ്പന പരസ്യങ്ങളും പൂര്‍ണമായും നിരോധിക്കാനായിട്ടില്ല.