ടെഹ്റാൻ: ഇസ്രായേൽ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ 60 പേരുടെ ശവസംസ്കാരം ഇറാനിൽ നടന്നു.
മരിച്ച കമാൻഡർമാരുടെ ചിത്രങ്ങൾ പതിച്ച ഇറാനിയൻ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടികൾ ടെഹ്‌റാനിലെ എംഗെലാബ് സ്‌ക്വയറിന് സമീപം ജനക്കൂട്ടം കൈകളിലേന്തി എത്തുകയായിരുന്നു.
ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതിലൂടെ യു എസ് നേരിട്ട് ഇടപെട്ടതോടെ വെടി നിർത്തൽ കരാർ ഒപ്പിട്ടാണ് സംഘർഷം അവസാനിച്ചത്.
കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യം മുഴക്കി, ഇറാനിയൻ പതാകകൾ വീശി, കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിയാണ് ദുഃഖാർത്തരായ വലിയ ജനക്കൂട്ടം എത്തിയത്.
സംസ്കാര ചടങ്ങുകളിൽ ജനങ്ങൾക്ക് പങ്കെടുക്കാൻ അധികാരികൾ സൗജന്യ ബസ്, മെട്രോ യാത്രകൾ അനുവദിക്കുകയും സർക്കാർ ഓഫീസുകൾക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിച്ചവരില്‍ ഇറാനിലെ ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ഇറാന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന മുഹമ്മദ് ബാഗേരിയും ഉള്‍പ്പെടുന്നു.
ഇറാനില്‍ 627 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി, ടെഹ്റാനിലെ ആസാദ് യൂണിവേഴ്സിറ്റി മേധാവി മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി ഉള്‍പ്പെടെയുള്ള ആണവ ശാസ്ത്രജ്ഞര്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ അലി ഷംഖാനി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം ഇസ്രായേലി ആക്രമണത്തില്‍ ഷംഖാനിക്ക് പരിക്കേറ്റിരുന്നു.