എയര്‍ ഇന്ത്യ അപകടം: ഇന്ധന സ്വീച്ചുകള്‍ ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റോ ? അന്വേഷണത്തില്‍ വഴിത്തിരിവ്

എയര്‍ ഇന്ത്യ അപകടം: ഇന്ധന സ്വീച്ചുകള്‍ ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റോ ? അന്വേഷണത്തില്‍ വഴിത്തിരിവ്


ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പുതിയ വിശദാംശങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കോക്ക്പിറ്റിലുണ്ടായിരുന്ന സീനിയര്‍ പൈലറ്റിലേക്ക്.

വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ബ്ലാക്ക്‌ബോക്‌സ് റെക്കോര്‍ഡിംഗ് സൂചിപ്പിക്കുന്നത് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നാണ്. വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട യുഎസ് വിദഗ്ദ്ധര്‍ നടത്തിയ അന്വേഷണത്തിയ തെളിവുകള്‍ അപകടത്തിനുകാരണക്കാരന്‍ മുഖ്യ പൈലറ്റാണെന്നാണ് തെളിവുകളുടെ ആദ്യകാല വിലയിരുത്തലുമായി പരിചയമുള്ള ആളുകള്‍ പറയുന്നത്.

ബോയിംഗ് 787 ഡ്രീംലൈനര്‍ പറത്തിയിരുന്ന ആദ്യ ഉദ്യോഗസ്ഥന്‍ കൂടുതല്‍ പരിചയസമ്പന്നനായ ക്യാപ്റ്റനോട് അത് റണ്‍വേയില്‍ നിന്ന് ഉയര്‍ന്നതിന് ശേഷം 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആദ്യ ഉദ്യോഗസ്ഥന്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും പിന്നീട് പരിഭ്രാന്തരാകുകയും ചെയ്തുവെന്ന് അന്വേഷകര്‍ പറഞ്ഞു, അതേസമയം ഒന്നും സംഭവിക്കാത്തുപോലെ ക്യാപ്റ്റന്‍ ശാന്തനായി കാണപ്പെട്ടുവെന്നും ബ്ലാക് ബോക്‌സ് റെക്കോര്‍ഡുകളില്‍ നിന്ന് വ്യക്തമായി..

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനം പറത്തിയിരുന്നത് സഹ പൈലറ്റുകളില്‍ ഒരാളാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍, ഒരു പൈലറ്റ് മറ്റേയാളോട് എന്തിനാണ് സ്വിച്ചുകള്‍ നീക്കിയതെന്ന് ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ ചെയ്തില്ലെന്ന് രണ്ടാമന്‍ പറഞ്ഞു.

പ്രാഥമിക റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത് സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന്, ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് അന്വേഷണം നിരീക്ഷിക്കുന്ന യുഎസ് പൈലറ്റുമാരും സുരക്ഷാ വിദഗ്ധരും പറയുന്നു. എന്നാല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് ആകസ്മികമോ മനഃപൂര്‍വമോ ആയിരിക്കുമോ എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.

ജൂണ്‍ 12 ലെ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമവും, പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ പുതിയ വിശദാംശങ്ങള്‍ സഹായിക്കും. അപകടത്തില്‍തകര്‍ന്ന വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പന്നത്തുള്ളയാളായിരുന്നു. അതേസമയം 30കളുടെ തുടക്കത്തിലായിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ , തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു.

സ്വിച്ചുകള്‍ തുടര്‍ച്ചയായി ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഓഫ് ചെയ്തതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 10 സെക്കന്‍ഡുകള്‍ക്ക് ശേഷം, രണ്ട് സ്വിച്ചുകളും വീണ്ടും ഓണാക്കിയെങ്കിലും അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു.