മാതാപിതാക്കള്‍ നഷ്ടപ്പെട്ട 11 കാരിയെ 'രക്ഷിക്കാന്‍' ഏറ്റെടുത്ത അമ്മാവനും അമ്മായിയും പീഡിപ്പിച്ചുകൊന്നു

മാതാപിതാക്കള്‍ നഷ്ടപ്പെട്ട 11 കാരിയെ  'രക്ഷിക്കാന്‍' ഏറ്റെടുത്ത അമ്മാവനും അമ്മായിയും പീഡിപ്പിച്ചുകൊന്നു


മധുര:   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരായ അമ്മാവനും അമ്മായിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. 11 വയസുകാരി അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

മാര്‍ച്ച് 22 നാണ് സംഭവം. ആശുപത്രിയില്‍ എത്തിയ്ക്കും മുന്‍പ് കുട്ടി മരിച്ചതിനാല്‍ ഉടന്‍തന്നെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയയാക്കി. ഇതോടെയാണ് ക്രൂരതകള്‍ പുറത്തുവരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു.

മാതാപിതാക്കളുടെ മരണശേഷം ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്ന കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥരായ ബന്ധുക്കളാണ് ഏറ്റെടുക്കുന്നത്.  ഇവര്‍ക്കൊപ്പമാണ് പിന്നീട് 11-കാരി താമസിച്ചത്.

കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ഇവര്‍ക്കൊപ്പമായിരിക്കെ അതിക്രൂരമായ ലൈംഗികാതിക്രമം നേരിടുകയും ചെയ്ത സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് അന്വേഷണത്തില്‍ അമ്മാവന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായും കണ്ടെത്തി.

ലൈംഗികാതിക്രമത്തെ കുറിച്ച് അവളുടെ അമ്മായിക്ക് അറിയാമായിരുന്നെന്നും, പക്ഷേ അത് മറയ്ക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. അതിനിടെ, ദമ്പതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയായിരുന്നു