ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി


തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി 19ലേക്ക് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ആണ് ശനിയാഴ്ച ജാമ്യ ഹര്‍ജി പരിഗണിച്ചത്.

വെളളിയാഴ്ച ജില്ലാ സെഷന്‍സ് കോടതി ബെയ്ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. എന്നാല്‍ പരാതിക്കാരിയാണ് തന്നെ ആദ്യം തര്‍ക്കത്തിനിടെ മുഖത്ത് അടിച്ചതെന്നും അതിന് ശേഷമാണ് താന്‍ തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ജാമ്യഹര്‍ജിയെ ശനിയാഴ്ച പ്രോസിക്യൂഷന്‍ എതിര്‍ത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വീണ്ടും നിരീക്ഷിച്ചു. ഒരു വക്കീല്‍ ഓഫീസിന് ഉള്ളില്‍ നടന്ന രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്ന് പ്രതിഭാഗവും വാദിച്ചു.

സുപ്രിം കോടതി വരെ ഇത്തരം സംഭവങ്ങള്‍ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.