വിന്‍ഡോസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായ് മൈക്രോസോഫ്റ്റ്.

വിന്‍ഡോസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായ് മൈക്രോസോഫ്റ്റ്.


റെഡ്മണ്ട്: വിന്‍ഡോസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്. ഈ വര്‍ഷമാദ്യം ക്രൗഡ്സ്‌ട്രൈക്ക് മൂലമുണ്ടായ സുരക്ഷാ പ്രതിസന്ധിയെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. വിന്‍ഡോസിന്റെ സുരക്ഷ സോഫ്റ്റ്വെയര്‍ വിന്‍ഡോസ് കേര്‍ണല്‍ മോഡില്‍ നിന്നും മാറ്റുന്നതാണ് പുതിയ പദ്ധതി.

അടുത്തിടെ സമാപിച്ച വിന്‍ഡോസ് എന്‍ഡ്പോയിന്റ് സെക്യൂരിറ്റി ഇക്കോസിസ്റ്റം ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ മാറ്റം കമ്പനി അറിയിച്ചത്. വിന്‍ഡോസ് കേര്‍ണലിന് പുറത്ത് പ്രവര്‍ത്തിക്കുന്നത് വഴി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജൂലൈയില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ടായ പ്രതിസന്ധി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ടെലിഫോണ്‍ കമ്പനികള്‍, സ്ട്രീമിങ് സേവനങ്ങള്‍, ഐടി കമ്പനികള്‍, ടിവി ചാനലുകള്‍ എന്നു തുടങ്ങി ഓഹരി വിപണികളുടെയും ആശുപത്രികളുടെയും വിമാനത്താവളങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.