ചവറുകളെ സ്വീകരിച്ചുകൊണ്ടിരുന്നാല്‍ അമേരിക്ക തെറ്റായ ദിശയിലേക്ക് പോകും; സോമാലികള്‍ക്കെതിരെ ട്രംപിന്റെ വംശീയ വിദ്വേഷം

ചവറുകളെ സ്വീകരിച്ചുകൊണ്ടിരുന്നാല്‍ അമേരിക്ക തെറ്റായ ദിശയിലേക്ക് പോകും; സോമാലികള്‍ക്കെതിരെ ട്രംപിന്റെ വംശീയ വിദ്വേഷം


വാഷിംഗ്ടണ്‍: അമേരിക്കയില്‍ സോമാലി കുടിയേറ്റക്കാരം ആവശ്യമില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ വന്നിടത്തേക്ക് തന്നെ തിരികെ പോകണമെന്നും അവരുടെ രാജ്യം ഒരു കാരണവശാല്‍ തന്നെ മോശമാണെന്നാണ് ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

താന്‍ ഒളിച്ചു പറയുന്നില്ലെന്നും അവരെ നമ്മുടെ രാജ്യത്ത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും നമ്മുടെ രാജ്യത്തിലേക്ക് തിരിച്ചറിയാനാകാത്ത 'ചവറുകള്‍' സ്വീകരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അമേരിക്ക തെറ്റായ ദിശയില്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിനസോട്ടയിലെ വലിയ സോമാലി സമൂഹത്തില്‍ കുടിയേറ്റ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള ഐസിഐഇയുടെ പ്രത്യേക റെയ്ഡ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ അപമാനകരമായ പരാമര്‍ശങ്ങള്‍ വന്നത്.

അതിനെതിരെ പ്രതികരിച്ച സോമാലി പ്രധാനമന്ത്രി ഹംസ അബ്ദി ബാറെ ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയില്ല. അത്തരം കാര്യങ്ങളെ അവഗണിക്കുകയാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

മിനസോട്ടയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഐസിഐഇ റെയ്ഡ് പദ്ധതി വിമര്‍ശിക്കുകയും ആഫ്രിക്കന്‍ വംശജരായി തോന്നുന്ന അമേരിക്കന്‍ പൗരന്മാരെയും അന്യായമായി ലക്ഷ്യമാക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

മിനിയാപ്പൊളിസ് സെയിന്റ് പോള്‍ മേഖല (ട്വിന്‍ സിറ്റീസ്) അമേരിക്കയിലെ ഏറ്റവും വലിയ സോമാലി ജനസംഖ്യയുള്ള പ്രദേശമാണ്.

ഈ പദ്ധതി, ട്രംപിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവ മിനസോട്ടയിലെ സോമാലി സമൂഹത്തിനെതിരായ പ്രസിഡന്റിന്റെ ആക്രമണങ്ങള്‍ ശക്തമായതിന്റെ അടയാളമാണ്. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ ഡി സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവച്ച സംഭവത്തിന് പിന്നാലെയാണ് കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ നടപടികള്‍ വേഗം കൂടിയത്. അതില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരാള്‍ പ്രതിയായിരുന്നു. എങ്കിലും, സോമാലികളെ കുറിച്ച് സംസാരിക്കുമ്പോള്‍ ട്രംപ് ആ സംഭവത്തെ പരാമര്‍ശിച്ചിട്ടില്ല.

ദീര്‍ഘ സമയം നീണ്ട ടെലിവിഷന്‍ സംപ്രേഷണം ചെയ്ത മന്ത്രിസഭാ യോഗത്തിന്റെ അവസാനം ട്രംപ് പറഞ്ഞത് അവരെ നമ്മുടെ രാജ്യത്ത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന് ആരെങ്കിലും പറഞ്ഞാലും തനിക്കൊന്നുമില്ലെന്നുമാണ്. 

സോമാലിയയെന്ന രാജ്യം, ഉള്ളതായി പോലും തോന്നാത്ത ഒരു രാജ്യം... അവര്‍ക്കൊന്നും ഒന്നുമില്ല. അവര്‍ തമ്മില്‍ കൊന്ന് തള്ളി നടക്കുന്നവരാണ്, എന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി തന്റെ വിമര്‍ശകയായ സോമാലി വംശജനായ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെയും ട്രംപ് വീണ്ടും ആക്രമിച്ചു. ഇല്‍ഹാന്‍ എല്ലാവരെയും വെറുക്കുന്നുവെന്നും അവള്‍ അസമര്‍ഥയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതിന് മറുപടിയായി ഒമര്‍ എക്‌സില്‍ എഴുതിയത് തന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഭീതിജനകമാണെന്നും അദ്ദേഹത്തിന് വേണ്ട മനശ്ശാന്തി ലഭിക്കട്ടെ എന്നുമാണ്. 

ഐസിഐഇയ്ക്ക് സോമാലി രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്വിന്‍ സിറ്റീസില്‍ നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ച തന്നെ നൂറുകണക്കിന് ആളുകളെ ലക്ഷ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഐസിഐഇ 'വര്‍ഗ്ഗപരമായ ലക്ഷ്യമിടല്‍' നിഷേധിക്കുന്നുണ്ട്. ഐസിഐഇയുടെ ലക്ഷ്യം വര്‍ഗ്ഗമോ ജാതിയോ അല്ലെന്നും നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്നവരെയാണെന്നും 

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു.

ഐസിഐഇയുടെ പ്രവര്‍ത്തനം വന്നാല്‍ നിയമപരമായ നടപടികള്‍ ലംഘിക്കപ്പെടുമെന്നാണ് മിനിയാപ്പൊളിസ് മേയര്‍ ജേക്കബ് ഫ്രേ പറഞ്ഞത്. പ്രാദേശിക നേതാക്കള്‍ പറയുന്നത് സംസ്ഥാനത്ത് ഏകദേശം 80,000 സോമാലി വംശജരാണ് താമസിക്കുന്നതെന്നും അവരില്‍ ഭൂരിഭാഗവും അമേരിക്കന്‍ പൗരന്മാരാണെന്നുമാണ്. 

സോമാലികള്‍ക്ക് 1991 മുതല്‍ നിലവിലുള്ള ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് (ടി പി എസ്) അവസാനിപ്പിക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത് കുടിയേറ്റക്കാരെ ബാധിക്കും.

ഹോംലാന്‍ഡ് സെക്യുരിറ്റി സെക്രട്ടറി ക്രിസ്റ്റി നോഎം മിനസോട്ടയിലെ വിസ തട്ടിപ്പുകള്‍ക്കെതിരെ നടപടി സൂചിപ്പിച്ചു.

യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, മിനസോട്ടയുടെ നികുതി പണം അല്‍-ഷബാബ് ഭീകരസംഘത്തിന് പോയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കുറിച്ചുള്ള അന്വേഷണത്തില്‍ സോമാലിയന്‍ പ്രധാനമന്ത്രി ഹംസ അബ്ദി ബാറെ പറഞ്ഞത് ഇത്തരം കാര്യങ്ങളില്‍ 'സലാമന്‍' അഥവാ സമാധാനത്തോടെ പ്രതികരിക്കുകയെന്ന ഖുര്‍ആനിക സമീപനമാണ് ശരിയെന്നായിരുന്നു. അത്തരം പ്രസ്താവനകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് തന്നെ കൂടുതല്‍ ഹാനികരമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഐസിഐഇ ഏജന്റുകള്‍ സോമാലികളെ പരിശോധിച്ചാല്‍ ഭൂരിഭാഗവും അമേരിക്കന്‍ പൗരന്മാരാണെന്ന് അവര്‍ തിരിച്ചറിയുമെന്നാണ് സെനറ്റര്‍ സൈനബ് മുഹമ്മദ് പറഞ്ഞത്. 

ക്രിമിനല്‍ അന്വേഷണത്തിന് പിന്തുണ നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്നും പക്ഷേ, പൊതു ശ്രദ്ധ നേടുന്നതിന് കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് ഒരു പ്രശ്‌നത്തിനുമുള്ള യഥാര്‍ഥ പരിഹാരമല്ലെന്ന് 

ഗവര്‍ണര്‍ ടിം വാള്‍സും കടുത്ത വിമര്‍ശനവുമായി മുന്നോട്ടുവന്നു.