ഷിക്കാഗോയില്‍ 2 ഉപഭോക്താക്കളെ വെടിവെച്ചുകൊന്ന റസ്റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

ഷിക്കാഗോയില്‍ 2 ഉപഭോക്താക്കളെ വെടിവെച്ചുകൊന്ന റസ്റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍


ഷിക്കാഗോ: ഷിക്കാഗോയുടെ സൗത്ത് സൈഡിലുള്ള പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലെ ജീവനക്കാരന്‍ തിങ്കളാഴ്ച രാത്രി രണ്ട് ഉപഭോക്താക്കളെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.

ജെജെ ഫിഷ് ആന്‍ഡ് ചിക്കനിലാണ് രാത്രി 10:30 ഓടെ വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഒരു ഉപഭോക്താവും ജീവനക്കാരനുമായ 42 കാരനായ മെഹ്ദി മെഡല്ലും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

രണ്ട് ഉപഭോക്താക്കള്‍ മെഡല്ലലുമായി തര്‍ക്കം തുടങ്ങി, ഒരു ഘട്ടത്തില്‍ അയാള്‍ ഒരു കൈത്തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 55 വയസുകാരനും 56 വയസുകാരനും തലയ്ക്ക് വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് മെഡല്ലെലിനെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സിപിഡി പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.