ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ച ട്രംപ് ചൈനാ യാത്ര സ്ഥിരീകരിച്ചു

ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ച ട്രംപ് ചൈനാ യാത്ര സ്ഥിരീകരിച്ചു


ഫെബ്രുവരിയില്‍ വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഫോണില്‍ സംസാരിച്ചു. വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ട ചര്‍ച്ചയ്ക്കുശേഷം ഷി ജിന്‍ പിങ് വൈറ്റ് ഹൗസിലേക്കുള്ള ക്ഷണം സ്വീകരിച്ചതായും താന്‍ ചൈന സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായും ട്രംപ് പറഞ്ഞു. എന്നിരുന്നാലും അത്തരമൊരു യാത്രാപദ്ധതിയെക്കുറിച്ച് ഇരുപക്ഷവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫെബ്രുവരിയില്‍ ട്രംപ് ബീജിംഗുമായി വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ഇരു നേതാക്കളും സംസാരിക്കുന്നത് വ്യാഴാഴ്ചത്തെ കോളിലാണ്. വൈറ്റ് ഹൗസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കോള്‍ നടന്നതെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഒന്നര മണിക്കൂര്‍ നീണ്ട സംഭാഷണം പ്രധാനമായും വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും 'ഇരു രാജ്യങ്ങള്‍ക്കും വളരെ നല്ല ഒരു നിഗമനത്തില്‍ കലാശിച്ചു' എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.

'അദ്ദേഹം എന്നെ ചൈനയിലേക്ക് ക്ഷണിച്ചു, ഞാന്‍ അദ്ദേഹത്തെ ഇവിടേയ്ക്കും ക്ഷണിച്ചു,' ഓവല്‍ ഓഫീസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ കാണുന്നതിനിടെ ഷിയുമായുള്ള കോളിനെക്കുറിച്ച് ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ രണ്ടുപേരും അത് സ്വീകരിച്ചു, അതിനാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ പ്രഥമ വനിതയോടൊപ്പം അവിടെ പോകും,. ചൈനയുടെ പ്രഥമ വനിതയോടൊപ്പം അദ്ദേഹം ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.'

സംഭാഷണത്തിന്റെ ചൈനീസ് പ്രസ്താവനയില്‍ വൈറ്റ് ഹൗസിലേക്കുള്ള ക്ഷണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും പരസ്പര ക്ഷണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ചൈന സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട് പ്രകാരം, യുഎസ് 'ചൈനയ്‌ക്കെതിരെ സ്വീകരിച്ച നെഗറ്റീവ് നടപടികള്‍ പിന്‍വലിക്കണം' എന്ന് ഷി ട്രംപിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

 ജനീവയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ ഉണ്ടായ ഒരു കരാറില്‍ ചൈന എപ്പോഴും തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഒരു സമവായത്തിലെത്തിയതിനാല്‍, ഇരുപക്ഷവും അത് പാലിക്കണമെന്നും ചൈനീസ് നേതാവ് ട്രംപിനോട് പറഞ്ഞതായി പറയപ്പെടുന്നു.

 വ്യാപാര താരിഫുകള്‍ നാടകീയമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചു  .

ട്രംപ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് താരിഫ് വര്‍ദ്ധിപ്പിച്ചു. അതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ ചൈനയ്ക്കായി നീക്കിവച്ചിരുന്നു. യുഎസ് ഇറക്കുമതികള്‍ക്ക് ബീജിംഗ് സ്വന്തം ഉയര്‍ന്ന നിരക്കുകള്‍ നല്‍കി ഇതിനോടു പ്രതികരിച്ചതോടെ 145% വരെ നികുതി നിരക്ക് ഉയര്‍ന്നു.

മേയില്‍ ഉണ്ടായ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ യുഎസ് താരിഫ് 30% ആയി കുറച്ചു, അതേസമയം ബീജിംഗ് യുഎസ് ഇറക്കുമതിയുടെ ലെവി 10% ആയി കുറച്ചു, നിര്‍ണായകമായ ധാതു കയറ്റുമതിക്കുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് വാഗ്ദാനം ചെയ്തു.

വ്യാപാര കരാറിലെത്താന്‍ ഇരു കക്ഷികള്‍ക്കും 90 ദിവസത്തെ സമയപരിധി കരാര്‍ നല്‍കി.

എന്നാല്‍ അതിനുശേഷം, കരാര്‍ ലംഘിച്ചുവെന്ന ഇരു കക്ഷികളുടെയും അവകാശവാദങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുകയായിരുന്നു.

കാര്‍, കമ്പ്യൂട്ടര്‍ വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ നിര്‍ണായക ധാതുക്കളുടെയും റെയര്‍എര്‍ത്ത്  മാഗ്നറ്റുകളുടെയും കയറ്റുമതി പുനരാരംഭിക്കുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് യുഎസ് ആരോപിച്ചു.

ചൈനീസ് വാണിജ്യ മന്ത്രാലയം അവകാശവാദങ്ങള്‍ നിഷേധിക്കുകയും കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് യുഎസ് കരാറിനെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

സെമികണ്ടക്ടര്‍ ഡിസൈന്‍ സോഫ്റ്റ്‌വെയറില്‍ ട്രംപ് പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 'ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വരാം, പ്രശ്‌നമില്ല,  പക്ഷേ ഞങ്ങള്‍ അവരെ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു.-
വൈറ്റ് ഹൗസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു:

സ്വയംഭരണ ദ്വീപിന് ചൈന 'ആസന്നമായ' ഭീഷണി ഉയര്‍ത്തുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞതിന് തൊട്ടുപിന്നാലെ, സംഘര്‍ഷം ഒഴിവാക്കാന്‍ തായ്‌വാനെ 'ജാഗ്രതയോടെ' കൈകാര്യം ചെയ്യണമെന്ന് ഷി വാഷിംഗ്ടണിന് മുന്നറിയിപ്പ് നല്‍കിയതായി ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.