അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ വെടിവെച്ചു കൊന്നു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ വെടിവെച്ചു കൊന്നു


ലക്‌നോ: യു പിയില്‍ ആലംബാഗ് മെട്രൊ സ്റ്റേഷന് സമീപമുള്ള പാലത്തിനടിയില്‍ അമ്മയുടെ അരികില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദീപക് വര്‍മ്മ (24) ആണ് കൊല്ലപ്പെട്ടത്. 

അമ്മയുടെ അരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ മൂന്നരയോടെ പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കദേവിഖേഡ കന്റോണ്‍മെന്റ് ഭാഗത്തുവച്ചു പിടികൂടുന്നതിനിടെ പ്രതി പൊലീസിനു നേരേ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടിലില്‍ പൊലീസ് ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ലോക്ബന്ധു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിക്ക് ആഴത്തിലുള്ള മുറിവുണ്ട്. പ്ലാസ്റ്റിക് സര്‍ജറി അടക്കം ആവശ്യമായി വരുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജീവ് ദീക്ഷിത് അറിയിച്ചു.