ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രിലില്‍

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രിലില്‍


ധാക്ക: ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് 2026 ഏപ്രില്‍ പകുതിയോടെ നടക്കുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഈദുല്‍ അദ്ഹയുടെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ 2026 ഏപ്രില്‍ ആദ്യ പകുതിയില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ക്കുള്ള റോഡ് മാപ്പ് വരും മാസങ്ങളില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന്റെ സമയം യൂനുസും പ്രതിപക്ഷമായ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബി എന്‍ പി) തമ്മിലുള്ള ചര്‍ച്ചാ വിഷയമാണ്. ഈ വര്‍ഷം ഡിസംബറോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം ഡിസംബറിനും 2026 ജൂണിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും അടുത്ത ദേശീയ തിരഞ്ഞെടുപ്പ് നടത്താമെന്ന് യൂനുസ് ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനമുണ്ടായത്.

തിരഞ്ഞെടുപ്പ്, ഭരണ പരിഷ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ആ പരിഷ്‌കാരങ്ങളുടെ വേഗതയെ ആശ്രയിച്ചാണ് അത് നടക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഡിസംബറോടെ ദേശീയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് തലസ്ഥാനമായ ധാക്ക ഉള്‍പ്പെടെ ഒന്നിലധികം നഗരങ്ങളില്‍ ബിഎന്‍പി വന്‍ റാലികള്‍ നടത്തിയതിനാല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ തിരഞ്ഞെടുപ്പിനുള്ള സമയപരിധിയുണ്ടെന്ന് യൂനുസ് പറഞ്ഞു.

ബിഎന്‍പി ആക്ടിംഗ് ചെയര്‍പേഴ്സണ്‍ താരിഖ് റഹ്മാന്‍ ഇടക്കാല സര്‍ക്കാരിന് കര്‍ശന മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് സമയപരിധി മാറ്റിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു.

1971-ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങള്‍ക്ക് ക്ഷേമ-നികുതി ഇളവ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന നാടുകടത്തപ്പെട്ടതിനുശേഷം ബംഗ്ലാദേശില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇല്ലായിരുന്നു.