മോഡി ത്‌ന്റെ സുഹൃത്തെന്ന് ആവര്‍ത്തിച്ച് ട്രംപ്

മോഡി ത്‌ന്റെ സുഹൃത്തെന്ന് ആവര്‍ത്തിച്ച് ട്രംപ്


ലണ്ടന്‍: യു എസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യു കെ സന്ദര്‍ശനത്തിനിടയില്‍ വ്യക്തമാക്കി. ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള തന്റെ ശക്തമായ ബന്ധം അദ്ദേഹം എടുത്തുകാണിച്ചു. ട്രംപ് മോഡിയുമായുള്ള തന്റെ സമീപകാല ഫോണ്‍ സംഭാഷണത്തെക്കുറിച്ചും പരാമര്‍ശിച്ചു. 

തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണ്‍ സംഭാഷണം നടത്തിയെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്നും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. 

തന്റെ ഭരണത്തിന്‍ കീഴില്‍ ചൈന അമേരിക്കയ്ക്ക് 'വലിയ തീരുവ' നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, ചൈനയോടുള്ള തന്റെ സാമ്പത്തിക സമീപനം എടുത്തുകാണിക്കാനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള തന്റെ നിലപാട്, പ്രത്യേകിച്ച് യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ നടപടികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കൂടാതെ, ആഗോള എണ്ണവിലയിലെ കുറവ് റഷ്യ യുക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് പിന്മാറുന്നതിലേക്ക് നയിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 'എണ്ണവില ഇടിഞ്ഞാല്‍, പുടിന് യുദ്ധം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.