സ്റ്റോക്‌ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ. ബ്രങ്കോ , ഫ്രെഡ് റാംസ്‌ഡെൽ , ഷിമോൺ സകാഗുച്ചി എന്നിവർ പങ്കിട്ടെടുത്തു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അതിന്റെ സ്വന്തം അവയവങ്ങളെ ആക്രമിക്കുന്നത് എങ്ങനെ തടയുന്നു എന്ന് വിശദീകരിക്കുന്ന നിർണായക കണ്ടെത്തലുകൾക്കാണ് ഈ മൂന്നുപേർക്കും നൊബേൽ പുരസ്‌കാരം ലഭിച്ചത്.
പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ളതാണ് മൂവരുടെയും പഠനങ്ങൾ. റെഗലേറ്ററി ടി സെല്ലുകൾ എന്ന പ്രത്യേകതരം പ്രതിരോധ കോശങ്ങൾ രോഗങ്ങളിൽ നിന്ന് ശരീരത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്ന നിർണായകമായ കണ്ടെത്തലുകളാണ് ഇവരുടെ പഠനത്തിലുള്ളത്. ഈ കണ്ടെത്തലുകൾ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെയും, അർബുദ രോഗങ്ങളുടെയും പഠനങ്ങളിൽ വലിയ പരോഗതിയുണ്ടാക്കും. അവയവമാറ്റം പോലുള്ള ചികിത്സകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും ഈ പഠനഫലങ്ങൾക്കാകും.
ഓരോ ദിവസവും ആയിരക്കണക്കിന് സൂക്ഷ്മാണുക്കളിൽ നിന്ന് പ്രതിരോധ സംവിധാനം നമ്മളെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ പല രോഗകാരികളായ അണുക്കളും മനുഷ്യകോശങ്ങളെ അനുകരിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വേഷംമാറും. ഇക്കാരണത്താൽ തന്നെ പുറത്തു നിന്നു വന്ന അണുളേതെന്നും, ശരീരത്തിന്റെ സ്വന്തം കോശങ്ങളേതെന്നും തിരിച്ചറിയാൻ പലപ്പോഴും നമ്മുടെ പ്രതിരോധ സംവിധാനത്തിന് സാധിക്കാതെ വരുന്നു. ശരീരത്തിൽ കയറിക്കൂടിയ ദോഷകാരികളായ സൂക്ഷ്മാണുക്കളെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തിന് കഴിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവയെ നശിപ്പിക്കാനുള്ള ശ്രമിത്തിനിടയിൽ ശരീരത്തിന് സ്വയം ദോഷം വരുത്തും. ഇത് ഒഴിവാക്കാനുള്ള പ്രതിരോധ സംവിധാനത്തിന്റെ കഴിവാണ് പെരിഫറൽ ടോളറൻസ്. മനുഷ്യശരീരത്തിന്റെ ഈ പെരിഫറൽ ടോളറൻസിന്റെ പ്രവർത്തനങ്ങളെ വിശദമായി പഠിച്ചിരിക്കുകയാണ് പുരസ്‌കാര ജേതാക്കൾ.
ഷിമോൺ സകാഗുച്ചി 1995ൽ തന്നെ ഈ വഴിക്കുള്ള നിർണായകമായ ചില പഠനങ്ങൾ മുമ്പോട്ട് കൊണ്ടുവന്നിരുന്നു. സെൻട്രൽ ടോളറൻസ് എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയെക്കുറിച്ചുള്ള പല ധാരണകളെയും അദ്ദേഹം തിരുത്തി. പ്രതിരോധ സംവിധാനം കൂടുതൽ സങ്കീർണ്ണമാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം തെളിയിച്ചു. സ്വയം രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന റെഗുലേറ്ററി ടി സെല്ലുകൾ എന്ന ഒരു പുതിയ തരം പ്രതിരോധ കോശങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു.
2001ൽ മേരി ബ്രങ്കോയും ഫ്രെഡ് റാംസ്‌ഡെലും ജനിതക ഗവേഷണത്തിലൂടെ ഈ മേഖലയെ പിന്നെയും മുന്നോട്ട് കൊണ്ടുപോയി. എലികളിൽ നടത്തിയ പഠനങ്ങളിലൂടെ അവർ എീഃു3 എന്ന് പേരിട്ട ഒരു ജീനിലെ മ്യൂട്ടേഷൻ കണ്ടെത്തി. ഈ മ്യൂട്ടേഷൻ പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണങ്ങളെ പ്രവർത്തനരഹിതമാക്കുകയും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി അവർ മനസ്സിലാക്കി. എീഃു3യുടെ തത്തുല്യമായ ജീനുകൾ മനുഷ്യരിലുണ്ട്. അവയിലെ മ്യൂട്ടേഷനുകൾ കജഋത സിൻഡ്രോം എന്ന അപൂർവവും എന്നാൽ ഗുരുതരവുമായ സ്വയം രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് ഇരുവരുടെയും പഠനങ്ങൾ സ്ഥിരീകരിച്ചു.
രണ്ട് വർഷത്തിന് ശേഷം സകാഗുച്ചി ഈ കണ്ടെത്തലുകളെ തന്റെ മുൻ പഠനങ്ങളുമായി ബന്ധിപ്പിച്ചു. താൻ നേരത്തെ തിരിച്ചറിഞ്ഞ റെഗുലേറ്ററി ടി സെല്ലുകളുടെ വികാസത്തെ എീഃു3 ജീൻ നിയന്ത്രിക്കുന്നു എന്ന് അദ്ദേഹം തെളിയിച്ചു. ഈ കോശങ്ങൾ നമ്മുടെ ശരീരങ്ങളിൽ പ്രതിരോധ നിരീക്ഷകരായി പ്രവർത്തിക്കുകകയാണ് ചെയ്യുന്നത്. പ്രതിരോധശേഷി ശരീരത്തിൽ നടത്തുന്ന പ്രതികരണങ്ങൾ യഥാർത്ഥത്തിൽ ശരീരത്തിന് ഭീഷണിയായി വരുന്ന അണുക്കളെ മാത്രമാണ് ലക്ഷ്യമിടുന്നുതെന്ന് ഉറപ്പാക്കുന്നത് Foxp3 ജീൻ ആണ്.
ഈ കണ്ടെത്തലുകൾ ഇമ്മ്യൂണോളജി മേഖലയിൽ വലിയ വിപ്ലവമാണ് സാധിച്ചത്. പെരിഫറൽ ടോളറൻസ് എന്ന ആശയം ഇപ്പോൾ അർബുദം, അവയവമാറ്റം എന്നിവയ്ക്കുള്ള പുതിയ ചികിത്സാ രീതികൾക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. എീഃു3 അടിസ്ഥാനമാക്കിയുള്ള നിരവധി ചികിത്സകൾ ഇതിനകം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ വിജയകരമായ അവയവമാറ്റങ്ങൾ സാധ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
2025ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം പങ്കിട്ട് മേരി ഇ. ബ്രങ്കോ , ഫ്രെഡ് റാംസ്‌ഡെൽ , ഷിമോൺ സകാഗുച്ചി
